വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഏറ്റുമുട്ടി

Last Updated:
തിരുവനന്തപുരം: സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. കല്ലേറില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്‍.ടി.സിയുടെ 12.5 ഏക്കര്‍ കോളജിന് പാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ 4.9 ഏക്കര്‍ മാത്രമെ വിട്ടു നല്‍കിയുള്ളൂ.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സ്ഥാപിച്ച വേലി എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ കൊടിനാട്ടുകയും ചെയ്തു.
advertisement
വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റിയ വേലി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഏറ്റുമുട്ടി
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement