advertisement

വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഏറ്റുമുട്ടി

Last Updated:
തിരുവനന്തപുരം: സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. കല്ലേറില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്‍.ടി.സിയുടെ 12.5 ഏക്കര്‍ കോളജിന് പാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ 4.9 ഏക്കര്‍ മാത്രമെ വിട്ടു നല്‍കിയുള്ളൂ.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സ്ഥാപിച്ച വേലി എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ കൊടിനാട്ടുകയും ചെയ്തു.
advertisement
വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റിയ വേലി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഏറ്റുമുട്ടി
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement