വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഏറ്റുമുട്ടി

Last Updated:
തിരുവനന്തപുരം: സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. കല്ലേറില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്‍.ടി.സിയുടെ 12.5 ഏക്കര്‍ കോളജിന് പാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ 4.9 ഏക്കര്‍ മാത്രമെ വിട്ടു നല്‍കിയുള്ളൂ.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സ്ഥാപിച്ച വേലി എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ കൊടിനാട്ടുകയും ചെയ്തു.
advertisement
വിദ്യാര്‍ഥികള്‍ പൊളിച്ചുമാറ്റിയ വേലി പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഏറ്റുമുട്ടി
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement