പത്താമുട്ടം കരോൾ സംഘത്തിനെതിരായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Last Updated:
കോട്ടയം: പത്താമുട്ടത്തെ സംഘർഷം പരിഹരിക്കാൻ ധാരണയായി. കരോൾ സംഘത്തിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അക്രമത്തെ തുടർന്ന് പള്ളിയിൽ അഭയം തേടിയിരുന്നവർ വീടുകളിലേക്ക് മടങ്ങും. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ്ങ് ഏർപ്പെടുത്തും.
കരോൾ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും സുരക്ഷ ജില്ലാ ഭരണകൂടം ഏറ്റെടുത്തതോടെയാണ് പള്ളിയില്‍ നിന്നും വീടുകളിലേക്ക് മടങ്ങാന്‍ തീരുമാനമായത്. സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ തുടരും. എസ്.പി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരില്‍ കസ്റ്റഡിയിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം 23നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടുന്ന യുവാക്കൾ കരോൾ സംഘത്തെ ആക്രമിച്ചത്. തുടർന്നാണ് കരോൾ സംഘം കൂമ്പാടി സെന്റ് ആംഗ്‌ളിക്കല്‍ പള്ളിയില്‍ അഭയം തേടിയത്. വീടുകളിലേക്ക് മടങ്ങിയാല്‍ പൂര്‍ണ് സുരക്ഷ നല്‍കുമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ പള്ളിയിലെത്തി അറിയിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പത്താമുട്ടം കരോൾ സംഘത്തിനെതിരായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement