advertisement

പത്താമുട്ടം കരോൾ സംഘത്തിനെതിരായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Last Updated:
കോട്ടയം: പത്താമുട്ടത്തെ സംഘർഷം പരിഹരിക്കാൻ ധാരണയായി. കരോൾ സംഘത്തിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അക്രമത്തെ തുടർന്ന് പള്ളിയിൽ അഭയം തേടിയിരുന്നവർ വീടുകളിലേക്ക് മടങ്ങും. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ്ങ് ഏർപ്പെടുത്തും.
കരോൾ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും സുരക്ഷ ജില്ലാ ഭരണകൂടം ഏറ്റെടുത്തതോടെയാണ് പള്ളിയില്‍ നിന്നും വീടുകളിലേക്ക് മടങ്ങാന്‍ തീരുമാനമായത്. സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ തുടരും. എസ്.പി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരില്‍ കസ്റ്റഡിയിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം 23നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടുന്ന യുവാക്കൾ കരോൾ സംഘത്തെ ആക്രമിച്ചത്. തുടർന്നാണ് കരോൾ സംഘം കൂമ്പാടി സെന്റ് ആംഗ്‌ളിക്കല്‍ പള്ളിയില്‍ അഭയം തേടിയത്. വീടുകളിലേക്ക് മടങ്ങിയാല്‍ പൂര്‍ണ് സുരക്ഷ നല്‍കുമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ പള്ളിയിലെത്തി അറിയിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പത്താമുട്ടം കരോൾ സംഘത്തിനെതിരായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement