ഊരുവിലക്ക്: ആറു കുടുംബങ്ങൾ പൊലീസ് സംരക്ഷണയിൽ പള്ളിക്കുള്ളിൽ

Last Updated:
കോട്ടയം: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറോളം കുടുംബങ്ങൾ പൊലീസ് സംരക്ഷണത്തിൽ പള്ളിക്കുള്ളിൽ കഴിയുന്നു. കോട്ടയം പാത്താമുട്ടം കൂമ്പാടി സെന്‍റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിലാണ് ആറു കുടുംബങ്ങളിലെ 25 ഓളം അംഗങ്ങൾ കഴിഞ്ഞ ഒമ്പതുദിവസമായി കഴിയുന്നത്. ക്രിസ്മസ് കരോളുമായി പോകുന്നതിനിടെ ആയിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോൾ സംഘത്തിനു നേരെ 23ന് രാത്രി ആക്രമണമുണ്ടായത്.
കരോൾസംഘത്തിന് ഒപ്പമുണ്ടായിരുന്നു പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ബി ടെക് വിദ്യാർത്ഥിനിയായ യമിയയ്ക്ക് കല്ലേറിൽ കണ്ണിനു താഴെ പരുക്കേറ്റു. ആക്രമണത്തെ തുടർന്ന് കരോൾസംഘം പള്ളിയിൽ അഭയം തേടുകയായിരുന്നു. എന്നാൽ, പള്ളിക്ക് നേരയും ആക്രമണം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു യുവാക്കളെ അറസ്റ്റ് ചെയ്തെങ്കിലും എല്ലാവരും ജാമ്യം കിട്ടി പുറത്തിറങ്ങി. നിലവിൽ ആറോളം കുടുംബങ്ങൾ പള്ളിയിൽ പൊലീസ് സംരക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് ആംഗ്ലിക്കൻ പള്ളി സെക്രട്ടറി ജോൺസൺ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.
advertisement
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞെങ്കിലും ഡി വൈ എഫ് ഐ ഭീഷണി നിലവിലുണ്ടെന്ന് ജോൺസൺ പറഞ്ഞു. കരോളിന് ഇടയിൽ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തുടർന്ന് കരോൾ സംഘം പള്ളിയിൽ അഭയം തേടി. എന്നാൽ, അക്രമിസംഘം പള്ളിയിലെത്തി മർദ്ദിക്കുകയും പള്ളിക്കു നേരെ ആക്രമണം നടത്തുകയും ചെയ്തു. തങ്ങൾ പരിവർത്തിത ക്രൈസ്തവരാണെന്നും അതുകൊണ്ടു തന്നെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സംരക്ഷണം തങ്ങൾക്ക് ലഭിക്കണമെന്നും ജോൺസൺ പറഞ്ഞു.
advertisement
സ്ത്രീകളെ ആക്രമിച്ചതിനും പള്ളിക്കു നേരെ അക്രമം നടത്തിയതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ ആരുടെയും മൊഴിയെടുത്തിട്ടില്ലെന്നും ജോൺസൺ പറഞ്ഞു. പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പള്ളിയുടെ പുറത്തിറങ്ങിയാൽ റോഡിൽ വെച്ച് ഭീഷണിപ്പെടുത്തുന്നെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, കരോൾ സംഘത്തിനു നേരെ ആക്രമണം നടത്തിയത് ഡി വൈ എഫ് ഐ പ്രവർത്തകർ അല്ലെന്നും സംഭവവുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്നും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്‍റ് സജേഷ് ന്യൂസ് 18 18 മലയാളത്തിനോട് പറഞ്ഞു. ഡി വൈ എഫ് ഐ അനുഭാവികളായ ചെറുപ്പക്കാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമായത്. ഡി വൈ എഫ് ഐ ഊരുവിലക്ക് ഏർപ്പെടുത്തിയെന്ന് പറയുന്നത് വെറുതെയാണ്. ഇത് രാഷ്ട്രീയനിറമുള്ള ഒരു സംഭവമല്ലെന്നും കോൺഗ്രസാണ് ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നതെന്നും സജേഷ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഊരുവിലക്ക്: ആറു കുടുംബങ്ങൾ പൊലീസ് സംരക്ഷണയിൽ പള്ളിക്കുള്ളിൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement