advertisement

കൊട്ടാരക്കര ചന്തയിൽ വൻ തീപിടിത്തം

Last Updated:
കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തിൽ 20 കടകൾ കത്തിനശിച്ചു. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഉണക്കമത്സ്യക്കട, പാത്രകടകൾ എന്നിവയാണ് കത്തിയവയിൽ ഏറെയും. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അനുമാനിക്കുന്നതായി ഫയര്‍ ഫോഴ്‌സ് പറഞ്ഞുഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറുകൾകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന് പിന്നിൽ അട്ടിമറിയാണെന്ന് വ്യാപാരികൾ ആരോപിച്ചു. പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൊട്ടാരക്കര ചന്തയിൽ വൻ തീപിടിത്തം
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement