advertisement

അഞ്ചു മാസത്തെ കാത്തിരുപ്പ് വെറുതെയായി; റാണിക്കും സാന്റിക്കും റിയയ്ക്കും മീനാക്ഷിക്കും ഗര്‍ഭമില്ല

Last Updated:

സ്കാനിങ് മെഷീൻ ഉൾപ്പടെയുള്ളവ എത്തിച്ചപ്പോൾ റാണി ഒഴികെയുള്ള കുതിരകൾ അൽപ്പമൊന്ന് പരിഭ്രമിച്ചു

കൊല്ലം: അഞ്ചുമാസത്തെ കാത്തിരുപ്പ് സമ്മാനിച്ചത് നിരാശ. റാണിക്കും സാന്റിക്കും റിയയ്ക്കും മീനാക്ഷിക്കും ഗര്‍ഭമില്ല. ശൂരനാട് പതാരം സ്വദേശി റഷീദിന്റെയും കരുനാഗപ്പള്ളി സ്വദേശി മനുവിന്റെയും ഉടമസ്ഥതയിലുള്ള നാലു കുതിരകളാണ് പരിശോധനയിൽ ഗർഭിണികളല്ലെന്ന് വ്യക്തമായത്. സിനിമയിലെയും താരങ്ങളായ നാലു കുതിരകളെയും കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടെലി വെറ്ററിനറി സർവീസ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് ഗർഭപരിശോധന നടത്തിയത്. അൾട്രാ സൌണ്ട് സ്കാൻ, പോർട്ടബിൾ എക്സ്റേ, പാൽപേഷൻ തുടങ്ങിയ പരിശോധനകളിലാണ് ഗർഭമില്ലെന്ന് സ്ഥിരീകരിച്ചത്.
പതാരത്തെ റഷീദിന്‍റെ വീട്ടിലാണ് വെറ്ററിനറി സംഘം കുതിരകളുടെ ഗർഭപരിശോധനയ്ക്കായി എത്തിയത്. സ്കാനിങ് മെഷീൻ ഉൾപ്പടെയുള്ളവ എത്തിച്ചപ്പോൾ റാണി ഒഴികെയുള്ള കുതിരകൾ അൽപ്പമൊന്ന് പരിഭ്രമിച്ചു. മുമ്പൊരിക്കൽ ഗർഭപരിശോധനയ്ക്ക് റാണി വിധേയയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി.ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോ. അജിത്പിള്ള, ഡോ. ആര്യ സുലോചനന്‍, ഡോ. ആരതി, ഡോ. ജാസ്മി, നന്ദന എന്നിവരാണ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ ഗർഭപരിശോധന മൃഗങ്ങളിൽ നടത്തുയത്.
റഷീദിന്റെ കുതിരകളായ റാണിയെയും റിയയെയും മീനാക്ഷിയെയും റഷീദിന്റെതന്നെ കുതിരയായ മുന്നയുമായും മനുവിന്റെ കുതിരയായ സാന്റിയെ മറ്റൊരു കുതിരയായ ലിംകയുമായും ഇണചേര്‍ത്തിരുന്നു. 320 മുതല്‍ 362 ദിവസംവരെയാണ് കുതിരകളുടെ ഗര്‍ഭകാലം. എന്നാല്‍ അഞ്ചുമാസത്തിനുശേഷവും കുതിരകളിൽ ഗർഭലക്ഷണമൊന്നും കണാനായില്ല. ഇതേത്തുടർന്നാണ് ജില്ലാ വെറ്ററിനറി സർവീസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പരിശോധന നടത്തിയത്. ആകെ ഏഴ് കുതിരകളാണ് റഷീദിന്റെയും മനുവിന്റെയും ഉടമസ്ഥതയിലുള്ളത്. വിദ്യാര്‍ഥികളെ കുതിരസവാരി പരിശീലിപ്പിക്കാനാണ് ഈ കുതിരകളെ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതുകൂടാതെ നഗരത്തിലെ മേളകളിലും സിനിമ ഷൂട്ടിങ്ങിലുമൊക്കെ റാണിയ്ക്കും കൂട്ടർക്കും ഇടയ്ക്കിടെ അവസരം ലഭിക്കാറുണ്ട്.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അഞ്ചു മാസത്തെ കാത്തിരുപ്പ് വെറുതെയായി; റാണിക്കും സാന്റിക്കും റിയയ്ക്കും മീനാക്ഷിക്കും ഗര്‍ഭമില്ല
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement