Ayodhya | രാമക്ഷേത്രത്തിന്റെ ബഹിരാകാശ കാഴ്ച്ച എങ്ങനെ? ഇന്ത്യൻ ഉപഗ്രഹം ആദ്യ ചിത്രം പകർത്തി

Last Updated:

ഐഎസ്ആർഒയുടെ ഐആർഎസ് കാർട്ടോസാറ്റ് സാറ്റലൈറ്റ് പകർത്തിയതാണ് ഈ ചിത്രങ്ങൾ

അയോധ്യയിൽ ജനുവരി 22ന് ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ രാമക്ഷേത്രത്തിന്റെ ബഹിരാകാശ കാഴ്ച്ച പുറത്ത്. ഇന്ത്യൻ ഉപഗ്രഹം പകർത്തിയ ആദ്യ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഐഎസ്ആർഒയുടെ പ്രാഥമിക കേന്ദ്രങ്ങളിലൊന്നായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) ആണ് ചിത്രങ്ങൾ പങ്കിട്ടത്. നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം ഫോട്ടോയിൽ കാണാം.
നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ 16 ഡിസംബർ 2023 നു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്ത് വിട്ടത്.  ഐഎസ്ആർഒയുടെ ഐആർഎസ് കാർട്ടോസാറ്റ് സാറ്റലൈറ്റ് പകർത്തിയതാണ് ഈ ചിത്രങ്ങൾ. 2.7 ഏക്കർ രാമക്ഷേത്ര സ്ഥലത്തിന് പുറമെ, അയോധ്യയിലെ പ്രശസ്തമായ ദശരഥ് മഹലും സരയു നദിയും നഗരത്തിൽ പുതുതായി നവീകരിച്ച റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാനാകും.
ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞ് കാരണം സൈറ്റിന്റെ സമീപകാല ചിത്രങ്ങൾ ഉപഗ്രഹത്തിന് പകർത്താനായില്ല. മൂന്ന് വർഷം മുമ്പാണ് മഹാക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അതിന്റെ ആദ്യഘട്ടം താഴത്തെ നിലയും 'ഗ്രാഭ ഗൃഹ' (സങ്കേതവും) ജനുവരി 22 തിങ്കളാഴ്ച ഉദ്ഘാടനത്തിനായി തയ്യാറായിക്കഴിഞ്ഞു.
advertisement
ജനുവരി 22ന് ഉച്ചയ്ക്ക് 12:20ന് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ പൂർത്തിയാകുമെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർക്ക് പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
Ayodhya | രാമക്ഷേത്രത്തിന്റെ ബഹിരാകാശ കാഴ്ച്ച എങ്ങനെ? ഇന്ത്യൻ ഉപഗ്രഹം ആദ്യ ചിത്രം പകർത്തി
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement