ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ്

Last Updated:

തിങ്കളാഴ്ച്ചയാണ് പിസിബി ടീമിലെ 35 കളിക്കാർക്കും പരിശോധന നടത്തിയത്. ഇതിൽ പത്ത് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ‍് 19 പോസിറ്റീവ് സ്ഥിരീകരിച്ച പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ പുതിയ പരിശോധനാഫലം പുറത്തു വന്നു. കോവിഡ് നെഗറ്റീവാണ് പുതിയ പരിശോധനാഫലം.
കഴിഞ്ഞ ദിവസമാണ് ഹഫീസ് അടക്കം ഏഴ് താരങ്ങൾക്കുകൂടി കോവിഡ‍് 19 പോസിറ്റീവാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. 29 അംഗ ടീമിലെ പത്ത് താരങ്ങൾക്ക് കോവിഡ് ബാധിച്ചെന്നായിരുന്നു ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
പുതിയ പരിശോധനാഫലം ഹഫീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പിസിബിയുടെ പരിശോധനാഫലത്തിന് പിന്നാലെ ഹാഫിസും കുടുംബാംഗങ്ങളും പരിശോധന നടത്തുകയായിരുന്നു. ഇതിൽ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.
advertisement
advertisement
തിങ്കളാഴ്ച്ചയാണ് പിസിബി ടീമിലെ 35 കളിക്കാർക്കും പരിശോധന നടത്തിയത്. ഇതിൽ പത്ത് താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പോസിറ്റീവായ താരങ്ങൾക്ക് ആർക്കും ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടായിരുന്നില്ലെന്നും പിസിബി അറിയിച്ചിരുന്നു.
പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായിട്ടാണ് താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്. ഈ മാസം 28ന് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് കോവിഡിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement