'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു' ലോകകപ്പ് ജയത്തിനു പിന്നാലെ മോര്‍ഗന്‍ പറയുന്നു

Last Updated:

ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അല്ലാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്

ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് നേട്ടത്തില്‍ തങ്ങള്‍ക്കൊപ്പം അല്ലാഹു ഉണ്ടായിരുന്നെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. മത്സരത്തിനു പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍വെച്ചാണ് താരത്തിന്റെ പ്രതികരണം. വിജയത്തില്‍ ഐറിഷ് ഭാഗ്യം ഒപ്പമുണ്ടായിരുന്നോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അല്ലാഹുവും തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്ന് മോര്‍ഗന്‍ പറഞ്ഞത്.
'ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അല്ലാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്. വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നുമാണ് ടീം അംഗങ്ങളില്‍ പലരും വരുന്നത്. പല രാജ്യങ്ങളില്‍ വളര്‍ന്നവരുണ്ട്. അങ്ങനെയൊരു ടീമിനെ ലഭിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ടീമിന്റെ ആകെ തുകയതാണ്' മോര്‍ഗന്‍ പറഞ്ഞു.
Also Read: ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിലിടം പിടിച്ചത് രണ്ട് ഇന്ത്യക്കാര്‍
advertisement
അയര്‍ലന്‍ഡില്‍ ജനിച്ച മോര്‍ഗന്‍ ഐറിഷ് ദേശീയ ടീമിനായ് നേരത്തെ കളിച്ചിട്ടുണ്ട്. മോര്‍ഗന്‍ ഉള്‍പ്പെടെ ലോകകപ്പ് നേടിയ ടീമിലെ നാലു താരങ്ങള്‍ ഇംഗ്ലണ്ടിനു പുറത്ത് ജനിച്ചവരാണ്. ലോകകപ്പ് ഫൈനലിന്റെ താരമായി മാറിയ ബെന്‍ സ്റ്റോക്‌സ് ജനിച്ചത് ന്യൂസിലന്‍ഡിലാണ്. ജോഫ്ര ആര്‍ച്ചര്‍ വിന്‍ഡീസിലും ജേസണ്‍ റോയ് ദക്ഷിണാഫ്രിക്കയിലുമാണ് ജനിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു' ലോകകപ്പ് ജയത്തിനു പിന്നാലെ മോര്‍ഗന്‍ പറയുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement