32 വർഷം മുമ്പ് മോഷണം പോയ അർജന്‍റീന ഫുട്ബോൾ താരത്തിന്‍റെ ജഴ്സി തിരിച്ചുകിട്ടി; കനീജിയ ഹാപ്പിയാണ്!

Last Updated:

ലോകകപ്പിലെ ഇറ്റലിക്കെതിരെ ഗോളടിച്ച ജഴ്സിയായിരുന്നു ഇത്. മറഡോണ നൽകിയ പാസിൽനിന്നാണ് അന്ന് കനീജിയ ലക്ഷ്യം കണ്ടത്

അർജന്‍റീനയുടെ വിഖ്യാത ഫുട്ബോൾ താരമാണ് ക്ലോഡിയോ കനീജിയ. അർജന്‍റീനയുടെ ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാനാകുന്ന ഒരാളല്ല കനീജിയ. മറഡോണയുടെ ഉറ്റ സുഹൃത്തായിരുന്ന കനീജിയ കൊക്കെയ്ൻ ഉപയോഗിച്ചതിന് 1993 ൽ 13 മാസത്തേക്ക് വിലക്ക് നേരിട്ടു.
1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ കനീജിയ ധരിച്ചിരുന്ന ജേഴ്സി ബ്യൂണസ് ഐറിസിലെ പിതാവിന്റെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. ലോകകപ്പിലെ ഇറ്റലിക്കെതിരെ ഗോളടിച്ച ജഴ്സിയായിരുന്നു ഇത്. മറഡോണ നൽകിയ പാസിൽനിന്നാണ് അന്ന് കനീജിയ ലക്ഷ്യം കണ്ടത്.
ഇപ്പോഴിതാ 32 വർഷം മുമ്പ് മോഷണം പോയ കനീജിയയുടെ ജഴ്സി അർജന്റീനിയൻ ഫെഡറൽ പോലീസ് കണ്ടെത്തിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കോർഡോവൻ തലസ്ഥാനത്തെ കോർഡോബയിലെ ആൾട്ടോ വെർഡെ പരിസരത്തുള്ള ഒരു വീട്ടിൽനിന്നാണ് പോലീസ് ജഴ്സി കണ്ടെത്തിയതെന്ന് ടെലം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
advertisement
“ക്ലോഡിയോ റോമിലാണ്, തനിക്ക് വളരെ പ്രധാനപ്പെട്ട ഈ ഷർട്ടുകൾ വീണ്ടെടുത്തതിൽ അദ്ദേഹം ആവേശഭരിതനും അതീവ സന്തോഷവാനുമാണ്,” അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസ് വെര ഏജൻസിയോട് പറഞ്ഞു. ജേഴ്‌സിയുടെ പിൻഭാഗത്ത് കാനീജിയയുടെ ഒപ്പ് പതിഞ്ഞിരുന്നുവെന്ന് പോലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കനീജിയയുടെ പിതാവിന്റെ മരണത്തിന് ശേഷമാണ് മോഷണം നടന്നത്.
മറഡോണയുടെ മരണം കനീജിയയെ ഉലച്ചു. “ഡീഗോ മറഡോണ ജീവിച്ചിരുന്നതുപോലെ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാ ദിവസവും. 17 വയസ്സ് മുതൽ ‘അവന്റെ ജീവിതാവസാനം വരെ. അത് എളുപ്പമായിരുന്നില്ല, ഞാൻ നിങ്ങളോട് പറയുന്നു, ഇത് എളുപ്പമായിരുന്നില്ല,” അദ്ദേഹം ഒരിക്കൽ സ്കോട്ട്സ്മാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
32 വർഷം മുമ്പ് മോഷണം പോയ അർജന്‍റീന ഫുട്ബോൾ താരത്തിന്‍റെ ജഴ്സി തിരിച്ചുകിട്ടി; കനീജിയ ഹാപ്പിയാണ്!
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement