ടി20 ലോകകപ്പിൽ വൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഹോളണ്ട്; ഇന്ത്യ സെമിയിൽ

Last Updated:

ജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാമായിരുന്ന ദക്ഷിണാഫ്രിക്ക പക്ഷെ നെതർലൻഡ്സിന്‍റെ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു

ടി20 ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്ക 13 റൺസിന് നെതർലൻഡ്‌സിനോട് പരാജയപ്പെട്ടു. ജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാമായിരുന്ന ദക്ഷിണാഫ്രിക്ക പക്ഷെ നെതർലൻഡ്സിന്‍റെ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. ഇതോടെ സിംബാബ്വെയ്ക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഭേദപ്പെട്ട ബാറ്റിങ്ങാണ് നെതർലൻഡ്സ് കാഴ്ചവെച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് 20 ഓവറിൽ എട്ടിന് 145 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർ മൈബർഗ് 30 പന്തിൽ 37 റൺസെടുത്തതോടെ നെതർലൻഡ്‌സിന് മികച്ച തുടക്കം ലഭിച്ചു. ടോം കൂപ്പറുടെ വേഗമേറിയ 35 റൺസും 26 പന്തിൽ 41 റൺസ് നേടിയ അക്കർമാനും ചേർന്നാണ് നെതർലൻഡ്സിനെ 150 കടത്തിയത്.
advertisement
159 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി, ഒരു ഘട്ടത്തിൽ 39/2 എന്ന നിലയിലായിരുന്നു.എന്നാൽ ഡച്ചുകാരുടെ ബോളിങ്ങിലെ വ്യത്യസ്തത ദക്ഷിണാഫ്രിക്കയെ കുഴക്കി. 25 റണ്‍സെടുത്ത റൂസ്സോ ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണർ ക്വിന്‍റൻ ഡികോക്ക് 13, ബാവുമ 20, മാര്‍ക്രം 17, മില്ലര്‍ 17, ക്ലാസന്‍ 21, കേശവ് മഹാരാജ് 13 എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായതെങ്കിലും ഇവർക്ക് ലോങ് ഇന്നിംഗ്സ് കളിക്കാനാകാതെ പോയത് പ്രൊട്ടിയാസിന് തിരിച്ചടിയായി.
advertisement
രണ്ടോവറില്‍ വെറും ഒമ്പതു റണ്‍സിന് മൂന്നു വിക്കറ്റ് പിഴുത ബ്രണ്ടന്‍ ഗ്ലോവറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഫ്രെഡ് ക്ലാസ്സന്‍, ഡി ലീഡ് എന്നിവര്‍ രണ്ടു വീക്കറ്റ് വീതം നേടി. കോലിന്‍ അക്കര്‍മാനാണ് കളിയിലെ താരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിൽ വൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഹോളണ്ട്; ഇന്ത്യ സെമിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement