'പട്ടിയിറച്ചി' പരാമര്‍ശത്തില്‍ അഫ്രീദിക്ക് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍; നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ അഫ്രീദിയുടെ വെല്ലുവിളി

Last Updated:

ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് അഫ്രീദിയുമായി വാക്‌പോര് നടത്തിയിരുന്ന പത്താന്‍റെ പട്ടിയിറച്ചി പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു

ഇർഫാൻ പത്താൻ, ഷാഹിദ് അഫ്രീദി
ഇർഫാൻ പത്താൻ, ഷാഹിദ് അഫ്രീദി
പട്ടിയിറച്ചി പരാമര്‍ശത്തില്‍ പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് (Shahid Afridi) മറുപടിയുമായി ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ (Irfan Pathan). ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് അഫ്രീദിയുമായി വാക്‌പോര് നടത്തിയിരുന്ന പത്താന്‍റെ പട്ടിയിറച്ചി പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ പ്രശസ്തനായ അഫ്രീദി പത്താന്‍ തനിക്കെതിരേ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്ത നിഷേധിച്ചു. അതേസമയം, തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ അഫ്രീദി പത്താനെ വെല്ലുവിളിച്ചു.  ഏഷ്യാ കപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ഹസ്തദാനം വിവാദത്തെക്കുറിച്ചും അഫ്രീദി സംസാരിച്ചു. "മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നവരെയാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റൊരാളുടെ പിറകില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും സംസാരിക്കാന്‍ കഴിയും. എന്റെ മുന്നില്‍ വന്ന് നിന്ന് സംസാരിക്കുന്നവരെ മാത്രമാണ് ഞാന്‍ ബഹുമാനിക്കുന്നത്. അപ്പോള്‍ എനിക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിയും," അഫ്രീദി പറഞ്ഞു.
ഇതിന് സാമൂഹികമാധ്യമമായ എക്‌സിലൂടെ പത്താനും മറുപടിയുമായി എത്തി. "നിങ്ങള്‍ ശരിയാണ് പറയുന്നത്. നമ്മുടെ കളിക്കാരും മാധ്യമങ്ങളും ഇര്‍ഫാന്‍ പത്താന്‍ എന്ന പേരിനോട് അമിതമായ ഇഷ്ടമുള്ളവരാണ്," പത്താന്‍ പറഞ്ഞു.
2006ല്‍ അഫ്രീദിയുമായുണ്ടായ ചൂടേറിയ തര്‍ക്കം പത്താന്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. "2006ലെ പര്യടനത്തിനിടെ ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ടു ടീമുകളും ഒരു വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. അഫ്രീദി വന്ന് എന്റെ തലമുടിയില്‍ പിടിച്ചു. എങ്ങനെയുണ്ടെന്ന് അദ്ദേഹം എന്നോട് ചോദിച്ചു," ലലന്‍ടോപ്പിന് കഴിഞ്ഞമാസം നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
advertisement
"അന്ന് അബ്ദുള്‍ റസാഖ് എന്നോടൊപ്പം ഇരിക്കുകയായിരുന്നു. പാകിസ്ഥാനില്‍ ഏതൊക്കെ മാംസം ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. വ്യത്യസ്ത തരം മൃഗങ്ങളുടെ മാംസം ലഭ്യമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പട്ടിയുടെ മാംസം ലഭ്യമാണോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ ചോദിച്ചത് കേട്ട് അദ്ദേഹം അത്ഭുതപ്പെട്ട് എന്നെ നോക്കി. ഞാന്‍ അങ്ങനെ പറയാന്‍ കാരണമെന്തെന്ന് ചോദിച്ചു. ഞാന്‍ അഫ്രീദിയെ ചൂണ്ടി, അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം ഇതുപോലെ കിടന്ന് കുരയ്ക്കുന്നത് എന്ന് പറഞ്ഞു," പത്താന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
Summary: Eating dog meat controversy between Irfan Pathan and Shahid Afridi reignited
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പട്ടിയിറച്ചി' പരാമര്‍ശത്തില്‍ അഫ്രീദിക്ക് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍; നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ അഫ്രീദിയുടെ വെല്ലുവിളി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement