ഡീ കോക്കിന്റെ കൗശലത്തിൽ വീണ് ഫഖർ സമാൻ; ഇരട്ട സെഞ്ചുറി നഷ്ടം

Last Updated:

193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഒരു കൗശല നീക്കത്തിലൂടെ

വീരോചിതമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍ താരം ഫഖര്‍ സമാന്റെ ഇന്നിങ്‌സ്. രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17 റണ്‍സകലെ പാകിസ്ഥാന്‍ വീണെങ്കിലും ഫഖറിന്റെ ഇന്നിങ്‌സ് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്. 193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഒരു കൗശല നീക്കത്തിലൂടെ ആയിരുന്നു.
49-ാം ഓവര്‍ പൂർത്തിയാകുമ്പോൾ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എംഗിഡി എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിട്ടതും ഫഖര്‍ തന്നെ. ആദ്യ പന്തില്‍ രണ്ട് റണ്‍സിന് ശ്രമിക്കുമ്പോഴാണ് താരം റണ്ണൗട്ടായത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ പാക് താരത്തിന് ക്രീസില്‍ തിരിച്ചെത്താനുള്ള സമയമുണ്ടായിരുന്നു. പക്ഷേ ഡി കോക്കിൻ്റെ കൗശല പ്രയോഗത്തിൽ താരം വീണു പോയതാണ് റണ്ണൗട്ടിൽ കലാശിച്ചത്.
ആദ്യ റൺ നേടിയ താരം രണ്ടാമത്തെ റൺ
advertisement
പൂർത്തിയാക്കുന്നതിനായി ഓടുമ്പോൾ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിംഗ് എന്‍ഡിലേക്ക് തൻ്റെ കൈ ചൂണ്ടി. പന്ത് ബൗളിംഗ് എന്‍ഡിലേക്കാണ് വരുന്നതെന്ന് ഫഖറിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഡി കോക്കിന്റെ തന്ത്രത്തില്‍ വീണ താരം പിന്നോട്ട് നോക്കി തൻ്റെ ഓട്ടം പതുക്കെയാക്കി. എന്നാൽ ലോംഗ് ഓഫില്‍ നിന്നുള്ള എയ്ഡന്‍ മാര്‍ക്രമിന്റെ ത്രോ നേരെ വന്നത് ബാറ്റിംഗ് എന്‍ഡിലേക്കായിരുന്നു. മാർക്രമിൻ്റെ നേരിട്ടുള്ള ത്രോയിൽ പന്ത് സ്റ്റംപ് ഇളക്കുകയും ചെയ്തു. ഇതോടെ ഫഖറിന് അര്‍ഹമായ ഇരട്ട സെഞ്ചുറി നഷ്ടമായത്.
advertisement
അവസാന നിമിഷം കീഴടങ്ങിയെങ്കിലും ഫഖറിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി പ്രമുഖ വ്യക്തികൾ എല്ലാം രംഗത്ത് വന്നിരുന്നു. അതേസമയം, കളിയിൽ താൻ ഔട്ടായത് ഡി കോക്കിൻ്റെ കുറ്റം കൊണ്ടല്ല എന്നും മറിച്ച് തൻ്റെ അശ്രദ്ധ മൂലമാണെന്നും ഫഖർ പ്രതികരിച്ചു. രണ്ടാം റണ്ണിനായി ശ്രമിക്കുമ്പോൾ താൻ ബൗളിംഗ് എൻഡിലേക്ക് ഓടുകയായിരുന്ന ഹാരിസ് റൗഫിനെ നോക്കിയത് കൊണ്ടാണ്. റൗഫ് രണ്ടാം റൺ ഓടാനായി ക്രീസിൽ നിന്ന് കുറച്ച് വൈകിയാണ് ഇറങ്ങിയതെന്ന് തനിക്ക് തോന്നി, അപ്പോൾ റൗഫ് ആണ് അപകടത്തിൽ എന്നും താൻ വിചാരിച്ചു. നിർഭാഗ്യവശാൽ ത്രോ വന്നത് തൻ്റെ ഭാഗത്തേക്കായിരുന്നു. അതിൽ ഡീ കോക്കിനെ കുറ്റം പറയാനാവില്ല എന്നും ബാക്കിയെല്ലാം മാച്ച് റഫറിയാണ് തീരുമാനിക്കുക എന്നും ഫഖർ പറഞ്ഞു.
advertisement
അതേസമയം, ക്രിക്കറ്റിലെ നിയമമനുസരിച്ച് ഡീ കോക്ക് മനപ്പൂർവ്വം ഫഖറിനെ തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അത് ഫൗളായി കണക്കാക്ക പ്പെടുകയും അഞ്ച് റൺസ് പെനൽറ്റി ആയി വിധിക്കുകയും സംഭവത്തിന് ആസ്പദമായ ഓവറിലെ പന്ത് വീണ്ടും എറിയേണ്ടതായും വരും. നിയമം 41.5.1 അനുസരിച്ച്, “സ്ട്രൈക്കർ പന്ത് അടിച്ചതിന് ശേഷം ഏതെങ്കിലും ഫീൽഡർ മനപൂർവമോ, വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ ബാറ്റ്സ്മാനെ ശ്രദ്ധ തിരിക്കാനോ കബളിപ്പിക്കാനോ,തടസ്സപ്പെടുത്താനോ ശ്രമിക്കുന്നത് ശരിയല്ല." മാച്ച് റഫറിയുടെ തീരുമാനം എന്താവും എന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഡി കോക്ക് ഇത്തരത്തിൽ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഫഖറിന് അർഹിച്ച ഇരട്ട സെഞ്ചുറി നേടാൻ കഴിയുമായിരുന്നു.
advertisement
News Summary: Fakhar Zaman runout on 193 after fake fielding by Quinton de Kock
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഡീ കോക്കിന്റെ കൗശലത്തിൽ വീണ് ഫഖർ സമാൻ; ഇരട്ട സെഞ്ചുറി നഷ്ടം
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement