അവസാന മിനിറ്റിലെ ഗോളിൽ ടീമിന് ജയം; വിജയാഘോഷത്തിനിടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു

Last Updated:

ടീം ഗോൾ നേടിയ സന്തോഷത്തിൽ താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞു വീഴുകയായിരുന്നു.

Image: Twitter
Image: Twitter
കയ്റോ: ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും വീണ്ടുമൊരു നിരാശാജനകമായ വാർത്ത. അവസാന മിനിറ്റിലെ ഗോളിൽ ടീം ജയിച്ചതിന്റെ വിജയം ആഘോഷിക്കുന്നതിനിടെ പരിശീലകൻ മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ മജീദിന്റെ പരിശീലകനായ ആദം അൽ സെൽദാറാണ് കുഴഞ്ഞു വീണ് മരിച്ചത്. 53 വയസ്സായിരുന്നു.
ടീം ഗോൾ നേടിയ സന്തോഷത്തിൽ താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അലക്‌സാൻഡ്രിയയിലെ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണ൦ സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ലീഗിൽ അൽ സർക്കയ്‌ക്കെതിരായ മത്സരത്തിന്റെ 92-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ വിജയ ഗോൾ അൽ മജീദ് കുറിച്ചത്. എന്നാൽ ടീമിന്റെ ജയം വലിയ ദുരന്തത്തിലേക്കും ടീമിന് വലിയൊരു നഷ്ടത്തിലേക്കുമാണ് വഴിവെച്ചത്.
ഈജിപ്തിലെ ഒന്നാം ഡിവിഷന് ക്ലബ്ബ് അൽ ഇസ്മയീലിയുടെ മുൻ താരമാണ് ആദം. 1990-കളിൽ അൽ ഇസ്മയീലിക്കൊപ്പം ഈജിപ്ത് കപ്പും ഈജിപ്ഷ്യൻ പ്രീമിയർ ലീഗും നേടിയിട്ടുണ്ട്. പിന്നീട് അൽ ഷാർക്കിയയിലും കളിച്ചു. ലിബിയയിലെ ഫുടബോൾ ക്ലബ്ബുകളായ അൽ ഇത്തിഹാദ് ക്ലബ്ബിനേയും അൽ ഇസ്മയീലി ക്ലബ്ബിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.
advertisement
യൂറോ കപ്പിൽ ഡെന്മാർക്ക് താരമായ എറിക്‌സൺ കുഴഞ്ഞു വീണ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കളത്തിൽ വീണ് ബോധരഹിതനായ താരത്തിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ബോധം തെളിഞ്ഞത്. ഫിൻലൻഡിനെതിരെ കളിക്കവെ കുഴഞ്ഞു വീണ താരത്തിന് കൃത്യസമയത്ത് തന്നെ പ്രാഥമിക ചികിത്സ ലഭിച്ചതാണ് രക്ഷയായത്. എറിക്‌സൺ കുഴഞ്ഞു വീണയുടനെ തന്നെ ഡെന്മാർക്ക് ടീമിന്റെ ക്യാപ്റ്റനായ സൈമൺ കയർ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുകയും എറിക്സണ് കൃത്രിമശ്വാസം നൽകുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ താരം പേസ്മേക്കർ ഘടിപ്പിച്ചാണ് ഫുട്ബോൾ മത്സര രംഗത്തേക്ക് തിരിച്ചുവന്നത്.
advertisement
IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടി; പരമ്പരയുടെ പുതുക്കിയ തീയതി അറിയാം
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തത്‌ മൂലം ഭീഷണിയിലായ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India's tour to South Africa) ഡിസംബർ അവസാനത്തേക്ക് നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 26 നാണ് പരമ്പര ആരംഭിക്കുക. ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചപ്പോൾ ടി20 മത്സരങ്ങളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ (BCCI AGM) വെച്ചാണ് തീരുമാനം കൈക്കൊണ്ടത്.
advertisement
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബർ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉൾപ്പെട്ടിരുന്നത്.
Also read- Ajaz Patel| ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി അജാസ് പട്ടേൽ; ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ജിം ലോക്കറിനും കുംബ്ലെക്കും പിൻഗാമി
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒമ്പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പരമ്പര നീട്ടിയ സാഹചര്യത്തില്‍ യാത്ര വൈകിയേക്കും. ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബോക്‌സിംഗ് ഡേ റെസ്റ്റുകൾക്ക് പരമ്പരാഗതമായി വേദിയാകുന്നത് ഡര്‍ബനാണ്. എന്നാല്‍ ഇത്തവണ വേദി സെഞ്ചൂറിയനിലേക്ക് മാറ്റിയേക്കും. സെഞ്ചൂറിയന് പുറമെ, വാന്‍ഡറേഴ്‌സ്, കേപ്ടൗണ്‍, പാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
അവസാന മിനിറ്റിലെ ഗോളിൽ ടീമിന് ജയം; വിജയാഘോഷത്തിനിടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement