advertisement

സ്ത്രീ വിരുദ്ധ പരാമര്‍ശം: ബിസിസിഐയോട് മാപ്പപേക്ഷിച്ച് ഹര്‍ദ്ദിക്കും രാഹുലും

Last Updated:

വിലക്ക് നേരിട്ടതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡിനോട് താരങ്ങള്‍ മാപ്പപേക്ഷിച്ചത്.

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നേരിട്ട ഹര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ബിസിസിഐയോട് മാപ്പപേക്ഷിച്ചു. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിലക്ക് നേരിട്ടതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡിനോട് താരങ്ങള്‍ മാപ്പപേക്ഷിച്ചത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു താരങ്ങളെ വിവാദത്തില്‍്‌പ്പെടുത്തിയത്.
ഓസീസിനെതിരായ ആദ്യ ഏകദിനത്തിനു മുമ്പ് തന്നെ ഹര്‍ദ്ദിക് ഓസീസില്‍ നിന്ന് മടങ്ങിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ഇരുവരെയും അന്വേഷണ വിധേയമായാണ് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇരുവര്ക്കുമെതിരെ അന്വഷണം പൂര്‍ത്തിയാകുന്നത് വരെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി.
Also Read:  'വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉറങ്ങി, കയ്യോടെ പിടികൂടി താരം'; പിന്നീട് സംഭവിച്ചത്
കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശം. രൂക്ഷവിമിര്‍ശമുയര്‍ന്നതിന് പിന്നാലെ ഇരുവര്‍ക്കും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നല്‍കിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം.
advertisement
Also Read:  പരമ്പര സ്വന്തമാക്കാന്‍ ഓസീസ്, കൈവിടാതിരിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക മത്സരം നാളെ
ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങള്‍ക്കില്ലെന്ന് വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്ത്രീ വിരുദ്ധ പരാമര്‍ശം: ബിസിസിഐയോട് മാപ്പപേക്ഷിച്ച് ഹര്‍ദ്ദിക്കും രാഹുലും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement