advertisement

ആദ്യപന്തില്‍ ലങ്കന്‍ നായകനെ വീഴ്ത്തി റബാഡ; കുശാലും അവിഷ്‌കയും രക്ഷാപ്രവര്‍ത്തനത്തിന്

Last Updated:

മത്സരം ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 52 ന് 1 എന്ന നിലയിലാണ് ലങ്ക

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടി. നായകന്‍ ദിമുത് കരുണരത്‌നെയാണ് ഒന്നാം പന്തില്‍ റബാഡയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. മുന്നേറാന്‍ ജയം അനിവാര്യമായ മത്സരത്തിന്റെ തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും കുശാല്‍ പെരേരയിലൂടെയും അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ലങ്ക.
മത്സരം ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 52 ന് 1 എന്ന നിലയിലാണ് ലങ്ക. ഫെര്‍ണാണ്ടോ 24 റണ്‍സും കുശാല്‍ 20 റണ്‍സും എടുത്തു. സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടാകും ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങുക. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ടീമിന് ജയം അനിവാര്യമാണ്. അതേസയമം ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
advertisement
ദക്ഷിണാഫ്രിക്കയോട് അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും ശ്രീലങ്ക വട്ടപ്പൂജ്യമായിരുന്നു. പക്ഷെ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ അമ്പേപരാജയപ്പെട്ടു. ലങ്കയാകട്ടെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു. ആതിഥേയരെ വിറപ്പിച്ചുജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ടീമിനിപ്പോള്‍. മൂന്നാംജയമാണ് ലങ്കയുടെ ലക്ഷ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യപന്തില്‍ ലങ്കന്‍ നായകനെ വീഴ്ത്തി റബാഡ; കുശാലും അവിഷ്‌കയും രക്ഷാപ്രവര്‍ത്തനത്തിന്
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement