IND vs NZ | പെർഫെക്ട് ടെൻ നേടി അജാസ്; മായങ്കിന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 ന് പുറത്ത്

Last Updated:

പത്ത് വിക്കറ്റും നേടി അജാസ് മിന്നിയപ്പോൾ മറുവശത്ത് 150 റൺസ് നേടി മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. അർധസെഞ്ചുറി നേടി അക്‌സർ പട്ടേലും മായങ്കിന് മികച്ച പിന്തുണ നൽകി.

Image: ICC, Twitter
Image: ICC, Twitter
ന്യൂസിലൻഡിന്റെ 'മുംബൈ' താരമായ സ്പിന്നർ അജാസ് പട്ടേലിന്റെ പെർഫെക്ട് ടെൻ നേട്ടത്തിൽ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 10 വിക്കറ്റും നേടി ടെസ്റ്റ് ചരിത്രത്തിൽ റെക്കോർഡ് നേട്ടം കൂടിയാണ് മുംബൈയിൽ ജനിച്ച ഈ ഇടം കൈയൻ സ്പിന്നർ നേടിയത്. 47.5 ഓവറിൽ 119 റൺസ് വഴങ്ങി ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയ അജാസ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് നേടിയത്.
പത്ത് വിക്കറ്റും നേടി അജാസ് മിന്നിയപ്പോൾ മറുവശത്ത് 150 റൺസ് നേടി മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. അർധസെഞ്ചുറി നേടി അക്‌സർ പട്ടേലും മായങ്കിന് മികച്ച പിന്തുണ നൽകി.
ഒന്നാം ദിനത്തിൽ 221ന് നാല് എന്ന നിലയിൽ മത്സരമാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ഏറ്റു. ഒന്നാം ദിനത്തിൽ വീണ നാല് വിക്കറ്റുകളും സ്വന്തമാക്കിയ അജാസ് തലേ ദിവസം നിർത്തിയിടത്ത് നിന്ന് തുടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പന്തെടുത്ത ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് വിക്കറ്റുകൾ നേടി അജാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സാഹയെ (27) എൽബിയിൽ കുടുക്കിയ അജാസ് അശ്വിനെ ആദ്യ പന്തിൽ തന്നെ ബൗൾഡ് ആക്കുകയായിരുന്നു. എന്നാൽ പിന്നീട് മായങ്ക് അഗർവാളിനൊപ്പം ക്രീസിൽ ഒന്നിച്ച അക്‌സർ പട്ടേൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
advertisement
ഉച്ചഭക്ഷണത്തിന് ശേഷം കളി പുനരാംഭിച്ചപ്പോൾ മായങ്ക് 150 റൺസ് തികച്ചു. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ മായങ്കിനെ ടോം ബ്ലണ്ടലിന്റെ കൈകളിൽ എത്തിച്ച് അജാസ് ന്യൂസിലൻഡിന് വീണ്ടും ബ്രേക്ത്രൂ നൽകി. 311 പന്തുകളില്‍ നിന്ന് 17 ഫോറും നാല് സിക്‌സും സഹിതം 150 റണ്‍സെടുത്താണ് മായങ്ക് ക്രീസ് വിട്ടത്. ഇതോടെ അജാസ് തന്റെ വിക്കറ്റ് നേട്ടം ഏഴാക്കി ഉയർത്തി.
മായങ്ക് മടങ്ങിയ ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അക്‌സർ പട്ടേൽ ആക്രമിച്ച് കളിച്ച് സ്കോർ ഉയർത്തുകയും ഒപ്പം അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ തന്നെ അജാസ് പട്ടേലിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. പിന്നീട് ജയന്ത് യാദവ് (12) ചെറിയ ചെറുത്ത്നിൽപ്പ് നടത്തിയെങ്കിലും റൺ ഉയർത്താനുള്ള ശ്രമത്തിനിടെ താരവും അജാസിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെ ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയ അതേ ഓവറിൽ സിറാജിനെയും പുറത്താക്കി 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.
advertisement
അജാസിന് സിറാജിലൂടെ മറുപടി നൽകി ഇന്ത്യ; ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് തകർച്ച നേരിടുകയാണ്. 38 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്‌ടമായ അവർ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 287 റൺസ് പുറകിലാണ്. ഇന്ത്യക്കായി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ, അക്‌സർ പട്ടേൽ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ | പെർഫെക്ട് ടെൻ നേടി അജാസ്; മായങ്കിന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 ന് പുറത്ത്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement