ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ്; നരേന്ദ്രമോദിയും ആന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തും

Last Updated:

വ്യാഴാഴ്ച രാവിലെ ​ടോസിന് മുമ്പായി ഇരുവരും സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ട്

 (Image courtesy: Sahil Malhotra)
(Image courtesy: Sahil Malhotra)
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് സ്റ്റേഡിയം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഓ​​സ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച  രാവിലെ ​ടോസിന് മുമ്പായി ഇരുവരും സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
കളിക്കാരുമായി ഇരു പ്രധാനമന്ത്രിമാരും ആശയവിനിമയം നടത്തും. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതിന് ശേഷം ഇദാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തുന്നത്. ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം.
സ്റ്റേഡിയം പരിസരം കൂറ്റൻ ബോർഡുകൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിലൂടെ 75 വർഷത്തെ സൗഹൃദം എന്നെഴുതിയ ബോർഡിൽ ഇരു പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങളുമുണ്ട്.
advertisement
ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യക്കായിരുന്നു ജയം. മുന്നാം ടെസ്റ്റിൽ ആസ്ട്രേലിയയാണ് വിജയിച്ചത്. നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ സമനിലയെങ്കിലും നേടി പരമ്പര കൈപിടിയിലൊതുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ്; നരേന്ദ്രമോദിയും ആന്റണി ആൽബനീസും സ്റ്റേഡിയത്തിലെത്തും
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement