പെർത്തിൽ ഇന്ത്യ പരാജയഭീതിയിൽ

Last Updated:
പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയ ഭീതിയിൽ. 287 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. 24 റൺസുമായി ഹനുമ വിഹാരിയും ഒമ്പത് റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനി 175 റൺസ് കൂടി വേണം.
പെർത്തിൽ ഇനി ഇന്ത്യക്ക് ജയിക്കാൻ ചെറിയ അദ്ഭുതമൊന്നും പോരാ. നാലാം ദിനം ആദ്യ സെഷനിൽ 58 റൺസ് മാത്രം നേടിയ പെയ്നും ഖവാജയും കോലിയുടെ ക്ഷമ പരീക്ഷിച്ചു. ലഞ്ചിന് പിന്നാലെ മിന്നൽപ്പിണറായി ഷമി ആഞ്ഞടിച്ചതാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. ഒമ്പതിന് 207ൽ നിന്ന് സ്റ്റാർക്കും ഹെയ്സൽവുഡും ചേർന്ന് 243ലെത്തിച്ചു. ആറു വിക്കറ്റുമായി ഷമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പെർത്ത് സാക്ഷിയായത്. 72 റൺസെടുത്ത ഖവാജയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
advertisement
287 റൺസ് വിജയലക്ഷ്യവുയമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. റൺസെടുക്കുമുമ്പേ രാഹുലിനെ സ്റ്റാർക്ക് ക്ലീൻ ബൌൾഡാക്കുകയായിരുന്നു. പതിവുപോലെ ഇത്തവണ മതിൽ കെട്ടാനായില്ല പൂജാരക്ക്. നാലു റൺസെടുത്ത പൂജാരയെ ഹാസ്ൽവുഡ് പുറത്താക്കി.
17 റൺസെടുത്ത കോലിയെയും 20 റൺസെടുത്ത വിജയെയും മടക്കി നഥാൻ ലയൺ ഇരട്ടപ്രഹരമേൽപ്പിച്ചതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരുവശത്ത് പിടിച്ചുനിന്ന രഹാനെ കൂടി മടങ്ങിയതോടെ ഇന്ത്യ തോൽവിയെ മുഖാമുഖം കാണുന്ന അവസ്ഥയിലെത്തി. 30 റൺസെടുത്ത രഹാനെയുടെ ചെറുത്ത് നിൽപ് ഹെയ്സൽവുഡ് അവസാനിപ്പിച്ചപ്പോൾ ഇന്ത്യ അഞ്ചിന് 98 എന്ന നിലയിലായി. 287ന് മുകളിലുള്ള വിജയലക്ഷ്യം ചരിത്രത്തിൽ രണ്ട് തവണയെ പിന്തുടർന്ന് ജയിക്കാൻ ഇന്ത്യക്കായിട്ടുള്ളൂ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
പെർത്തിൽ ഇന്ത്യ പരാജയഭീതിയിൽ
Next Article
advertisement
ട്രംപിന്റെ ഓഫര്‍; ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ 'കോര്‍ 5' ഗ്രൂപ്പ് ?
ട്രംപിന്റെ ഓഫര്‍; ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ 'കോര്‍ 5' ഗ്രൂപ്പ് ?
  • ട്രംപ് ഭരണകൂടം ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്ന് പുതിയ 'സി 5' ഫോറം ആലോചിക്കുന്നു

  • യൂറോപ്യന്‍ സഖ്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി യുഎസ് പുതിയ സാമ്പത്തിക ശക്തികളുമായി ഇടപെടുന്നു

  • 'സി 5' ഫോറം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ പ്രധാന അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

View All
advertisement