ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്

Last Updated:

ശ്രീലങ്ക നേടിയ 312 റണ്‍സാണ് ഓസീസ് ഇതുവരെ വഴങ്ങിയിരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

ഓവല്‍: ലോകകപ്പ് ചരിത്രത്തില്‍ ഓസീസ് വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് ഇന്ത്യക്കുറിച്ച 5 ന് 352 എന്നത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്ക സിഡ്‌നിയില്‍ നേടിയ 312 റണ്‍സാണ് ഓസീസ് ഇതുവരെ വഴങ്ങിയിരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മൂന്നാമത് 2007 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 294 റണ്‍സും.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച മത്സരത്തില്‍ ഓസീസിന് തങ്ങളുടെ റെക്കോര്‍ഡ് നഷ്ടപ്പെടുകയായിരുന്നു. ലോകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം ടോട്ടലും ഇന്നത്തേതാണ്. 2007 ല്‍ ബര്‍മുഡയോട് നേടിയ 413 ന് 5 എന്നതാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. രണ്ടാമത്തേക് 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കുറിച്ച 373 ന് ആറും.
Also Read: ICC World cup 2019: 'റണ്‍മല തീര്‍ത്ത് ഇന്ത്യ' ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോര്‍ ആറിന് 289 ആയിരുന്നു. 1987 ലോകകപ്പില്‍ ഡല്‍ഹിയിലായിരുന്നു ഇന്ത്യ ഈ നേട്ടം കുറിച്ചത്. ഇന്ന് ഓസീസ് ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയാണെങ്കില്‍ അതും റെക്കോര്‍ഡാണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement