IND vs AUS T20 | കാര്യവട്ടത്ത് ഇന്ത്യന്‍ റണ്‍മഴ ! ജയ്സ്വാളിനും റിതുരാജിനും ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി ഓസ്ട്രേലിയക്ക് 236 റണ്‍സ് വിജയലക്ഷ്യം

Last Updated:

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നല്‍കിയത്

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യന്‍ യുവനിര. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 236 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഓസിസിന് മുന്‍പില്‍ ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. യശസ്വി ജയ്സ്വാള്‍, റിതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. ട്വന്‍റി 20 ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ടീം ടോട്ടലാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നല്‍കിയത്. പവര്‍പ്ലേ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 25 പന്തില്‍ നിന്ന് 2 സിക്‌സും 9 ഫോറുമടക്കം 53 റണ്‍സുമായാണ് താരം പുറത്തായത്.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റിതുരാജ് ഗെയ്ക്വാദ് - ഇഷാന്‍ കിഷന്‍ സഖ്യം  12-ാം ഓവറിന് ശേഷം ആക്രമിച്ച് കളിച്ചു.  50 തികച്ചതിന്  പിന്നാലെ ഇഷാന്‍ കിഷനെ മാര്‍ക്കസ് സ്റ്റോയ്‌നിസ് പുറത്താക്കി. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 52 റണ്‍സായിരുന്നു കിഷന്റെ സംഭാവന.
advertisement
43 പന്തുകള്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 58 റണ്‍സാണ് റിതുരാജിന്‍റെ സമ്പാദ്യം. നായകന്‍ സൂര്യകുമാര്‍ 10 പന്തില്‍ നിന്ന് 19 റണ്‍സുമായി മടങ്ങി. അഞ്ചാമനായെത്തി ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത റിങ്കു സിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 222-ല്‍ എത്തിച്ചത്. വെറും ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു 31 റണ്‍സുമായി പുറത്താകാതെ നിന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS T20 | കാര്യവട്ടത്ത് ഇന്ത്യന്‍ റണ്‍മഴ ! ജയ്സ്വാളിനും റിതുരാജിനും ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി ഓസ്ട്രേലിയക്ക് 236 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement