സിംബാവേയ്ക്കെതിരായ പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍, കെഎല്‍ രാഹുല്‍ നയിക്കും

Last Updated:

വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കുകയായിരുന്നു

സിംബാബ്‌വേയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. പരിക്കുമൂലം ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുല്‍ ടീമില്‍ മടങ്ങിയെത്തി. പരമ്പരയില്‍ രാഹുലാകും ടീമിനെ നയിക്കുക.വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കുകയായിരുന്നു. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.
നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും കെ.എല്‍.രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലാണ് താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചത്. എന്നാല്‍ കോവിഡ് ബാധിച്ചതിനാലാണ് രാഹുലിന് ട്വന്റി-20 പരമ്പരയില്‍ കളിക്കാന്‍ കഴിയാതെ വന്നത്.
ടീം ഇന്ത്യ: കെ എൽ രാഹുൽ (ക്യാപ്റ്റൻ) ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
advertisement
സിംബാവെയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുളളത്. ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക.  ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ലാണ് വേദി. പരമ്പരയ്ക്ക് ശേഷം ഏഷ്യ കപ്പിലാണ് ഇന്ത്യ അടുത്തതായി കളിക്കാനിറങ്ങുക. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായിട്ടാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സിംബാവേയ്ക്കെതിരായ പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍, കെഎല്‍ രാഹുല്‍ നയിക്കും
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement