ലോകക്രിക്കറ്റില്‍ ആഷസിനെക്കാള്‍ മികച്ചത് ഇന്ത്യ- പാക് പരമ്പര: ഇന്‍സമാം ഉള്‍ ഹഖ്

Last Updated:

ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നും അതുകൊണ്ടു തന്നെ ഇതു പുനരാരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

News18
News18
ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പരമ്പര ചിര വൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെന്നു മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നും അതുകൊണ്ടു തന്നെ ഇതു പുനരാരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ആഷസിനേക്കാള്‍ കൂടുതല്‍ പേര്‍ പിന്തുടരുന്നത് ഇന്ത്യ- പാകിസ്താന്‍ പരമ്പരയാണ്. ക്രിക്കറ്റെന്ന ഗെയിം ഇനിയും മെച്ചപ്പെടുന്നതിന് ഏഷ്യ കപ്പും ഇന്ത്യ- പാക് പരമ്പരയും നടക്കണമെന്നത് പ്രധാനമാണ്. അവിടെ നമുക്ക് പരസ്പരം ഏറ്റുമുട്ടാന്‍ കഴിയുന്നത് മഹത്തായ അനുഭവം തന്നെയാണ്. മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സീനിയര്‍ താരങ്ങളില്‍ നിന്നും പലതും പഠിക്കാന്‍ യുവതലമുറയ്ക്കു സഹായിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്‍, ജാവേദ് മിയാന്‍ദാദ് തുടങ്ങി ആരുമാവട്ടെ യുവതാരങ്ങള്‍ക്കു ഇവരെ സമീപിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള അവസരമായിരുന്നു ഈ പരമ്പരകള്‍ നല്‍കിയിരുന്നത്.
advertisement
'ഒരു താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇന്ത്യ- പാക് പരമ്പര. കളിക്കളത്തിലെത്തിയാല്‍ വലിയ വീറും വാശിയുമാണ് ഇരു ടീമിലെയും താരങ്ങള്‍ പുറത്തെടുക്കാറുള്ളത്. എന്നാല്‍ കളി കഴിഞ്ഞാല്‍ അവര്‍ പരസ്പരം ബഹുമാനിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത്തിരുന്നു. ഇന്ത്യ- പാക് പരമ്പര പുനരാരംഭിച്ചെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഈ വര്‍ഷം പുനരാരംഭിക്കുമെന്ന സൂചനകള്‍ ഈയിടെ വന്നിരുന്നു. പാക് മാധ്യമമായ ഡെയിലി ജാന്‍ഗ് ആണ് ഇതിനെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഇന്ത്യയിലോ പാകിസ്ഥാനിലോ അല്ലാതെ മറ്റൊരു നിക്ഷ്പക്ഷമായ വേദിയില്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാകും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകക്രിക്കറ്റില്‍ ആഷസിനെക്കാള്‍ മികച്ചത് ഇന്ത്യ- പാക് പരമ്പര: ഇന്‍സമാം ഉള്‍ ഹഖ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement