IPL Auction 2025| ഐപിഎല്ലിൽ കേരളത്തിന് സർപ്രൈസായി വിഘ്നേഷ് മുംബൈയിൽ; സച്ചിൻ ഹൈദരാബാദിലും വിഷ്ണു പഞ്ചാബിലും കളിക്കും

Last Updated:

ഐപിഎൽ താര ലേലത്തിൽ പങ്കെടുത്ത 12 കേരള താരങ്ങളിൽനിന്ന് മൂന്നുപേരെ മാത്രമാണ് ടീമുകൾ സ്വന്തമാക്കിയത്

സച്ചിൻ ബേബി,  വിഘ്നേഷ് പുത്തൂർ, വിഷ്ണു വിനോദ്,
സച്ചിൻ ബേബി, വിഘ്നേഷ് പുത്തൂർ, വിഷ്ണു വിനോദ്,
കേരളത്തിൽ നിന്നും ഐപിഎല്ലിലെ സർപ്രൈസ് എൻട്രിയായി മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ. 30 ലക്ഷം നൽകിയാണ് മലയാളിയായ ഈ ഓൾറൗണ്ടറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വിഷ്ണു വിനോദും സച്ചിൻ ബേബിയുമാണ് ഐപിഎൽ ടീമുകൾ വാങ്ങിയ മറ്റു രണ്ടു മലയാളി താരങ്ങൾ. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണു വിനോദിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയും വിഷ്ണു വിനോദ് ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി സെഞ്ചുറി നേടിയതാരമാണ് വിഷ്ണു വിനോദ്.
മറ്റൊരു മലയാളി താരമായ സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷം തന്നെയായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൻറെ പ്രഥമ സീസണിൽ വിജയികളായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റയിരുന്നു 35 കാരനായ സച്ചിൻ ബേബി.
ഐപിഎൽ താര ലേലത്തിൽ 12 കേരള താരങ്ങളായിരുന്നു പങ്കെടുത്തത്. എന്നാൽ മൂന്നുപേരെ മാത്രമാണ് ടീമുകൾ സ്വന്തമാക്കിയത്. രോഹൻ എസ് കുന്നുമ്മലിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ടീമുകൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല. അബ്ദുൽ ബാസിത്, സൽമാൻ നിസാർ എന്നിവരെയും ഒരു ടീമും ലേലത്തിൽ വിളിച്ചില്ല. തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യർ രണ്ടുവട്ടം ലേലത്തിൽ വന്നെങ്കിലും ഒരു ടീമും സ്വന്തമാക്കിയില്ല. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിന്റെ രണ്ടാം ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അടിസ്ഥാനവിലയായ രണ്ടുകോടി രൂപയ്ക്ക് സ്വന്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2025| ഐപിഎല്ലിൽ കേരളത്തിന് സർപ്രൈസായി വിഘ്നേഷ് മുംബൈയിൽ; സച്ചിൻ ഹൈദരാബാദിലും വിഷ്ണു പഞ്ചാബിലും കളിക്കും
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement