അത്ഭുത കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടാം പകുതിയില്‍ രണ്ടടിച്ച് സമനിലപിടിച്ച് മഞ്ഞപ്പട

Last Updated:
ജംഷഡ്പൂര്‍: ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് അത്ഭുത സമനില. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടിയും പാഴാക്കിയതിനു പിന്നാലെയാണ് കേരളം രണ്ട് ഗോളുകള്‍ നേടി തിരിച്ച് വന്നത്. അവസാന നിമിഷം വിജയ ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും സമനിലയില്‍ പിരിയേണ്ടിവരികായിരുന്നു.
സ്റ്റൊയാനോവിച്ചും മലയാളി താരം സികെ വിനീതുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. അഞ്ചാം സീസണില്‍ മൂന്നാമത്തെ സമനിലയാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ഇതോടെ സീസണില്‍ തോല്‍വിയറിയാത്ത ടീമുകളെന്ന പേര് ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും നിലനിര്‍ത്തി.
ഓസീസ് ഇന്റനാഷണല്‍ ടിം കാഹിലാണ് മൂന്നാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കി ജംഷഡ്പൂരിന് ലീഡ് നല്‍കിയത്. പിന്നീട് 31 ാം മിനിട്ടില്‍ മെക്കല്‍ സൂസൈരാജും ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് കോട്ട തകരുകയായിരുന്നു. ആദ്യപകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നേടാന്‍ കഴിയാതെ പോയിരുന്നു.
advertisement
രണ്ടാംപകുതിയുടെ തുടക്കത്തില്‍ 55 ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചത്. സ്റ്റൊയാനോവിച്ചെടുത്ത കിക്ക് ജംഷഡ്പൂര്‍ ഗോളി കുത്തിയകറ്റുകയായിരുന്നു. പിന്നീട് 71 ാം മിനിട്ടിലാണ് സ്റ്റൊയാനോവിച്ച് ഗോള്‍ നേടിയത്. 85 മിനിട്ടില്‍ സികെ വിനീത് സമനിലയും പിടിച്ചു. ഇതോടെ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
അത്ഭുത കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടാം പകുതിയില്‍ രണ്ടടിച്ച് സമനിലപിടിച്ച് മഞ്ഞപ്പട
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement