മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ 37 ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി സ്വന്തമാക്കിയത് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമായാണ് വിരാട് മാറിയത്. 417 ാം ഇന്നിങ്സിലാണ് വിരാട് 20,000 റണ്‍സ് തികച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും 453 ഇന്നിങ്സുകളില്‍ നിന്നായിരുന്നു 20,000 റണ്‍സ് പൂര്‍ത്തീകരിച്ചത്. ഇവര്‍ക്ക് പുറമെ 20,000 താണ്ടിയ ഓസീസ് മുന്‍ നായകന് റിക്കി പോണ്ടിങ്ങിന് 468 ഇന്നിങ്സുകളും വേണ്ടിവന്നിരുന്നു. റെക്കോര്‍ഡ് പുസ്കത്തില്‍ ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് വിരാടിന്റെ ഈ നേട്ടം.
Also Read: അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ രാഹുലും വീണു
വിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡറുടെ പന്തിലാണ് വിരാട് 20,000 ക്ലബ്ബില്‍ കടന്നുകൂടിയത്. അതേസമയം മത്സരത്തില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും കോഹ്ലിയും വിജയ് ശങ്കറും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്. 24 ഓവര്‍ പിന്നിടുമ്പോള്‍ 114 ന് 2 എന്ന നിലയിലാണ് ഇന്ത്യ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India cricket, Virat kohli, West Indies vs India, Windies Cricket Team, ഇന്ത്യ-വെസ്റ്റിൻഡീസ്, ഐസിസി ലോകകപ്പ് 2019