ചരിത്രം കുറിച്ച് മൊറോക്കോ; തുടക്കം മുതൽ കരുത്തറിയിച്ച ആഫ്രിക്കൻ രാജ്യം; മുട്ടുമടക്കിയത് വമ്പന്മാർ

Last Updated:

സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമൊന്നുമില്ലെങ്കിലും മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്

ഖത്തർ ലോകകപ്പിന്റെ അവസാന നാലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്. ഈ ലോകകപ്പില്‍ അവസാന നാല് ടീമുകളില്‍ ഒന്നായ മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്.
ക്രൊയേഷ്യയും ബെല്‍ജിയവും കാനഡയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മൊറോക്കോ ആദ്യ ഘട്ടം കടന്ന് മുന്നോട്ട് പോകുമെന്ന് പോലും ആരും കരുതിയിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു തുടക്കം.
ടൂര്‍ണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിക്കഴിഞ്ഞു. ഗ്രൂപ്പ് മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ തങ്ങളുടെ ശക്തി ലോകത്തെ വിളിച്ചറിയിച്ചു.
advertisement
കാനഡയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ മൊറോക്കോയ്ക്ക് നേരിടാനുണ്ടായിരുന്നത് സാക്ഷാൽ സ്പെയിനെയും. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ സ്പാനിഷ് വമ്പന്‍മാരെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടറിലെത്തി.
അവസാന എട്ടിൽ നേരിടാനുണ്ടായിരുന്നത് റൊണാൾഡോയുടെ പോർച്ചുഗലിനെ. പോർച്ചുഗൽ വിജയം പ്രതീക്ഷിച്ചിരുന്ന ലോകത്തിന് അപ്രതീക്ഷിത ഞെട്ടലാണുണ്ടായത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർച്ചുഗലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമൊന്നുമില്ലെങ്കിലും മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്.
advertisement
ഖത്തറിലേത് മൊറോക്കോ കളിക്കുന്ന ആറാമത്തെ മാത്രം ലോകകപ്പാണ്. 1970ല്‍ ആണ് ആദ്യമായി അവര്‍ ലോകകപ്പില്‍ പന്ത് തട്ടിയത്. 1986, 1994, 1998 ലോകകപ്പുകളിലും മൊറോക്കോ എത്തിയിരുന്നു. പിന്നീട്  20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018ലെ റഷ്യന്‍ ലോകകപ്പിലാണ് പന്തുതട്ടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്രം കുറിച്ച് മൊറോക്കോ; തുടക്കം മുതൽ കരുത്തറിയിച്ച ആഫ്രിക്കൻ രാജ്യം; മുട്ടുമടക്കിയത് വമ്പന്മാർ
Next Article
advertisement
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍
  • പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 60 വർഷത്തിനുശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി, ചരിത്രം പുതുക്കി.

  • എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് സിപിഎം വിമത പിന്തുണ നൽകി, അധികാരം പിടിച്ചെടുത്തു.

  • പഞ്ചായത്തിൽ എൽഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് 8 സീറ്റും, യുഡിഎഫിന് 7, ബിജെപിക്ക് 2 സീറ്റും ലഭിച്ചു.

View All
advertisement