'ധോണിയെ മറികടന്ന് വിരാട്' ഓസീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Last Updated:

ഓസീസിനെതിരെ വിരാട് 14 ാം തവണയാണ് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.

ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ശിഖര്‍ ധവാന്റെ സെഞ്ച്വറിയ്ക്കും രോഹിത്തിന്റെ അര്‍ധ സെഞ്ച്വറിയ്ക്കും പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ഓസീസിനെതിരെ വിരാട് 14 ാം തവണയാണ് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.
13 തവണ ഓസീസിനെതിരെ അമ്പതിലധികം സ്‌കോര്‍ ചെയ്ത മുന്‍ നായകന്‍ എംഎസ് ധോണിയെയാണ് വിരാട് ഈ പട്ടികയില്‍ മറികടന്നിരിക്കുന്നത്. 24 തവണ നേട്ടം കൈവരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. രണ്ടാമത് 15 തവണ അമ്പത് കടന്ന രോഹിത് ശര്‍മയും.
Also Read: സച്ചിനെയും രോഹിത്തിനെയും പിന്തള്ളി ധവാന്‍; ഓവലില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് താരം
മത്സരം 43 ഓവര്‍ പിന്നിട്ടപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 59 രണ്‍സുമായി കോഹ്‌ലിയും 40 റണ്‍സുമായി ഹര്‍ദിക്കുമാണ് ക്രീസില്‍.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണിയെ മറികടന്ന് വിരാട്' ഓസീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement