NED vs ENG | ശ്രമിച്ചത് ബൗണ്‍സറിന്, പന്ത് കുത്തിയത് പിച്ചിന് പുറത്ത്; പിന്തുടര്‍ന്ന് ബട്ട്‌ലറുടെ സിക്‌സ് - വീഡിയോ

Last Updated:

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 29–ാം ഓവറിലായിരുന്നു സംഭവം.

ക്രിക്കറ്റ് കരിയറിലെ തന്റെ എക്കാലത്തെയും മികച്ച ഫോമിൽ കളിക്കുകയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജോസ് ബട്ട്ലർ. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലും തകർപ്പൻ ഫോം തുടർന്ന ബട്ട്ലർ, പരമ്പരയിലെ മൂന്നാം ഏകദിനത്തിലും തന്റെ ബാറ്റിംഗ് മികവ് വെളിവാക്കിയിരിക്കുകയാണ്. മത്സരത്തിനിടെ നെതർലൻഡ്സ് ബൗളറുടെ കൈയിൽ നിന്ന് വഴുതി പിച്ചിന് പുറത്തു കുത്തിയ പന്ത് ബട്ട്ലർ കൂറ്റൻ സിക്‌സിന് പറത്തിവിടുകയായിരുന്നു. മത്സരത്തിൽ തന്റെ മികവ് കൊണ്ട് ബട്ട്ലർ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയും ചെയ്തു.
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 29–ാം ഓവറിലായിരുന്നു സംഭവം. ഓവർ എറിയാനെത്തിയ നെതർലൻഡ്സ് പേസർ പോൾ വാൻ മീക്കരന്റെ കൈയിൽ നിന്നാണ് പന്ത് വഴുതിയത്. സ്ലോ ബൗണ്‍സർ എറിയാനുള്ള ശ്രമത്തിനിടെ മീക്കരന്റെകൈയിൽ നിന്നും വഴുതിയ പന്ത് പിച്ചിൽ കുത്തിയ ശേഷം ലെഗ് സൈഡ് ദിശയിലേക്ക് പോവുകയും പിച്ചിന് പുറത്തായി രണ്ടാമതും കുത്തി. അമ്പയർ ഇതോടെ നോ ബോൾ വിളിച്ചെങ്കിലും പന്തിനെ പിന്തുടർന്ന് ക്രീസിൽ നിന്നും ഇറങ്ങിവന്ന ബട്ട്ലർ ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ നേടുകയായിരുന്നു.
advertisement
Also read- ഇംഗ്ലണ്ടിന്റെ സിക്സർ വെടിക്കെട്ട്, പന്തുകൾ കാണാനില്ല; കാട്ടിൽ തപ്പിനടന്ന് നെതർലൻഡ്‌സ്‌ താരങ്ങൾ – വീഡിയോ
മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം കേവല൦ 31 ഓവറുകൾക്കുള്ളിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നതോടെ മൂന്ന് മത്സര പരമ്പര തൂത്തുവാരുകയും ചെയ്തു. ഓപ്പണർ ജെയ്സൻ റോയിയുടെ സെഞ്ചുറിയും (101*) ബട്ട്ലറുടെ തകർപ്പൻ അർധസെഞ്ചുറിയുമാണ് (64 പന്തിൽ 86*) ഇംഗ്ലണ്ടിനെ അതിവേഗം ജയത്തിലേക്കെത്തിക്കാൻ സഹായിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 163 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
NED vs ENG | ശ്രമിച്ചത് ബൗണ്‍സറിന്, പന്ത് കുത്തിയത് പിച്ചിന് പുറത്ത്; പിന്തുടര്‍ന്ന് ബട്ട്‌ലറുടെ സിക്‌സ് - വീഡിയോ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement