പാകിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി പന്തെറിഞ്ഞത് 219 കി.മി വേഗത്തില്‍; നവാസ് എറിഞ്ഞത് 148; അമ്പരന്ന് ആരാധകര്‍

Last Updated:

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറികള്‍ എന്നെല്ലാം ട്രോളുകള്‍ നിറയുകയാണ്.

news18
news18
ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് സ്‌ക്രീനില്‍ തെളിഞ്ഞത് കണ്ട് അന്തംവിട്ട് ആരാധകര്‍. മത്സരത്തില്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് എറിഞ്ഞ ഒരു പന്തിന്റെ വേഗം മണിക്കൂറില്‍ 148 കിലോമീറ്റര്‍ രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇത്. പന്തുകളുടെ വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയാണ് പിഴവിന് കാരണമായത്.
അതിലും അമ്പരപ്പിച്ചത് ഹസന്‍ അലിയാണ്. താരത്തിന്റെ ഒരു ബോളിന്റെ വേഗം രേഖപ്പെടുത്തിയത് 219 കീലോമീറ്ററായിരുന്നു. ബംഗ്ലദേശ് ഇന്നിങ്‌സിലെ രണ്ടാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയപ്പോഴാണ് ഹസന്‍ അലി 219 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞതായി രേഖപ്പെടുത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ ബൗളര്‍മാരായി പരിഗണിക്കപ്പെടുന്ന ഓസീസ് താരങ്ങളായ ബ്രെറ്റ് ലീ, ഷോണ്‍ ടൈറ്റ്, പാകിസ്ഥാന്‍ താരം ഷോയിബ് അക്തര്‍ തുടങ്ങിയവരെയെല്ലാം കടത്തിവെട്ടിയ പ്രകടനമായി മാറി ഇത്.
advertisement
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉടനടി വൈറലാകുകയും ചെയ്തു. ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതമാണ് ആരാധകര്‍ ഈ അതിവേഗ പന്തുകളെ ഏറ്റെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറികള്‍ എന്നെല്ലാം ട്രോളുകള്‍ നിറയുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാകിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി പന്തെറിഞ്ഞത് 219 കി.മി വേഗത്തില്‍; നവാസ് എറിഞ്ഞത് 148; അമ്പരന്ന് ആരാധകര്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement