ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ്

Last Updated:

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സിംബാബ്‌വെയിൽ എത്തിയ ടീമിലെ അംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Image: Twitter
Image: Twitter
ഹരാരെ: ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിലെ (Sri Lankan Women Cricket team) ആറ് താരങ്ങൾക്ക് കോവിഡ് (Covid) സ്ഥിരീകരിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സിംബാബ്‌വെയിൽ എത്തിയ ടീമിലെ അംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ശ്രീലങ്കൻ താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. സിംബാബ്‌വെയിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഒമിക്രോൺ ബാധയാണോ എന്നത് വ്യക്തമല്ല. ഒമിക്രോൺ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിംബാബ്‌വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഐസിസി (ICC) റദ്ദാക്കിയിരുന്നു. അതേസമയം, ശ്രീലങ്കൻ താരങ്ങളെ ഉടനെ തന്നെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഒമിക്രോൺ ഭീതി പടരുന്നതിനിടെ ശ്രീലങ്കൻ ടീമിന്റെ പരിശീലക സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ശ്രീലങ്ക - വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗ്യതാ മത്സരങ്ങൾ സമ്പൂർണമായി റദ്ദാക്കുന്നതായുള്ള ഐസിസിയുടെ പ്രഖ്യാപനം വന്നത്.
advertisement
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ റദ്ദാക്കിയതോടെ അടുത്ത ലോകകപ്പിൽ കളിക്കാനുള്ള ശ്രീലങ്കയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റത്. യോഗ്യതാ മത്സരങ്ങൾ റദ്ദാക്കിയ ഐസിസി ന്യൂസിലൻഡിൽ വെച്ച് നടക്കുന്ന ലോകകപ്പിലേക്ക് റാങ്കിങ് അടിസ്ഥാനമാക്കി ടീമുകൾക്ക് പ്രവേശനം നൽകിയതോടെയാണ് ശ്രീലങ്കയുടെ വഴി അടഞ്ഞത്. ഇതോടെ നേരത്തെ തന്നെ ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്ന ന്യൂസിലൻഡ്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പം ബംഗ്ലാദേശ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകൾ കൂടി യോഗ്യത നേടി. റാങ്കിങ്ങിൽ ഇവർക്ക് പിന്നിലായതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.
advertisement
Omicron| ഒമിക്രോൺ ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ; 5 രാജ്യങ്ങളിൽ കൂടി വൈറസ് സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ( Corona Virus) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ഭീതിയിൽ കൂടുതൽ രാജ്യങ്ങൾ. അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേൽ അതിർത്തി അടച്ചു. ബ്രിട്ടൻ (UK)വിദേശ യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
യുകെയിൽ രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് രാജ്യത്ത് എത്തിയവരാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ജർമ്മനിയിലും ഇറ്റലിയിലും എത്തിയ ഒരോരുത്തർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
advertisement
ഇവരിൽ ഒമിക്രോൺ വകഭേദം ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടി വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റീനിൽ ആക്കി. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇസ്രായേൽ എല്ലാ അതിർത്തികളും അടച്ചു. യുകെയിലേക്ക് വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കും. രാജ്യാന്തര യാത്രകൾ നടത്തുന്നവർ സ്വയം ക്വാറന്റീനിൽ പോയ ശേഷം രണ്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. ക്രിസ്മസ് ഉൾപ്പെടെ അടുത്ത സാഹചര്യത്തിൽ കർശന നിയന്ത്രണം ആലോചിച്ചിട്ടില്ലെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
advertisement
ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ B.1.1529 എന്ന ഒമിക്രോൺ വേഗത്തിൽ പടരുന്നതും പ്രതിരോധ സംവിധാനത്തെ തരണം ചെയ്യാൻ ശേഷിയുള്ളതുമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്‌വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
Also Read-Omicron | ഒമൈക്രോണ്‍; കൊറോണ വൈറസിന്റെ ഈ പുതിയ വകഭേദത്തെ ഡെല്‍റ്റയെക്കാള്‍ അപകടകാരിയായി കണക്കാക്കുന്നത് എന്തുകൊണ്ട്?
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം, മാസ്ക് തുടങ്ങിയ  മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തിയ യോഗം,  വാക്സിനേഷനിൽ ചില സംസ്ഥാനങ്ങളുടെ ജാഗ്രതക്കുറവും ചർച്ച ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ്
Next Article
advertisement
ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
  • ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ലെന്ന കാരണത്താൽ ഭർത്താവ് വെട്ടിയ യുവതി ആശുപത്രിയിൽ മരിച്ചു.

  • ഭർത്താവ് ജബ്ബാർ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇയാൾക്ക് നേരെ മുൻപും കേസുണ്ടായിരുന്നു.

  • മുനീറ ജോലിക്ക് പോകാൻ തയ്യാറാകുമ്പോൾ മുറിയിൽ അടച്ച് വെട്ടുകയായിരുന്നുവെന്നും രണ്ട് കുട്ടികളുണ്ട്.

View All
advertisement