രണ്ട് ചുവപ്പ് കാർഡും 12 മഞ്ഞ കാർഡും; ലോകകപ്പിന് പിന്നാലെ ബാഴ്സയെയും കുരുക്കിലാക്കി മത്തേയു

Last Updated:

18 മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്താണ് ലോകകപ്പിലെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ റഫറി അന്റോണിയോ മത്തേയു വിവാദ കഥാപാത്രമായത്

മാഡ്രിഡ്: ലോകകപ്പിൽ അർജന്‍റീന-നെതർലൻഡ്സ് മത്സരം ഓർമ്മയില്ലേ? വരുന്നവർക്കും പോകുന്നവർക്കുമെല്ലാം റഫറി മഞ്ഞ കാർഡ് നൽകിയതായിരുന്നു ഈ മത്സരത്തിന്‍റെ പ്രത്യേകത. 18 മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്താണ് ലോകകപ്പിലെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ റഫറി അന്റോണിയോ മത്തേയു വിവാദ കഥാപാത്രമായത്. ആ മത്സരത്തോടെ ഖത്തറിൽനിന്ന് ഫിഫ നാട്ടിലേക്ക് അയച്ച മത്തേയു തന്‍റെ ശീലത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ രണ്ട് ചുവപ്പ് കാർഡും 12 മഞ്ഞ കാർഡുമാണ് മത്തേയു പുറത്തെടുത്തത്.
ലോകകപ്പിന് ശേഷം കഴിഞ്ഞ ആഴ്ചയോടെയാണ് യൂറോപ്പിലെ ലീഗ് ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചത്. സ്പാനിഷ് ലീഗിൽ എസ്പ്യാളോനിനെതിരെ സമനിലയില്‍ കുരുങ്ങിയിരുന്നു. ഈ മത്സരത്തിലാണ് മത്തേയൂ മഞ്ഞയും ചുവപ്പുമായി 14 തവണ കാർഡ് ഉയർത്തിയത്. ഇരു ടീമിലേയും ഓരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. കളിയില്‍ 1-1നാണ് ബാഴ്‌സ സമനില വഴങ്ങിയത്.
advertisement
78ാം മിനിറ്റില്‍ സൂപ്പർതാരം ജോര്‍ദി ആല്‍ബയും 80ാം മിനിറ്റില്‍ വിനിഷ്യസ് സൗസയുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഏഴാം മിനിറ്റില്‍ തന്നെ വല കുലുക്കി ബാഴ്‌സ ലീഡ് എടുത്തിരുന്നു. അലോന്‍സോയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഹൊസേലുവാണ് എസ്പ്യാനോളിനെ ഒപ്പം എത്തിച്ചത്.
രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെയാണ് റഫറി കാർഡുകളുമായി രംഗത്തെത്തിയത്. എന്നാൽ ഇതിൽ ചില കാർഡുകൾ ഒഴിവാക്കാനാകുമായിരുന്നുവെന്ന് ഫുട്ബോൾ ആരാധകർ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ട് ചുവപ്പ് കാർഡും 12 മഞ്ഞ കാർഡും; ലോകകപ്പിന് പിന്നാലെ ബാഴ്സയെയും കുരുക്കിലാക്കി മത്തേയു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement