ഗോളിൽ മുക്കി റയൽ; രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷം അഞ്ചു ഗോളുകള്‍ ഏറ്റുവാങ്ങി ലിവര്‍പൂളിന് വമ്പന്‍ തോല്‍വി

Last Updated:

മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതാണ്.

Image: AP
Image: AP
യുവേഫ ചാമ്പ്യൻസ് ലീഗില്‍ ലിവർപൂളിനെ ഗോൾമഴയിൽ മുക്കി റയൽ മാഡ്രിഡ്. രണ്ടിനെതിരെ അ‍ഞ്ചു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ പരാജയം. പ്രീക്വാർട്ടറിലെ ആദ്യ പാദജ മത്സരത്തിലാണ് റയലിന്റെ മിന്നും ജയം. റയലിനായി വിനീഷ്യസ് ജൂനിയറും കരിം ബെന്‍സേമയും ഇരട്ട ഗോള്‍ നേടിയപ്പോള്‍ എഡര്‍ മിലിറ്റാവോയും ലക്ഷ്യം കണ്ടു.
രണ്ടു ഗോളിന് മുന്നിൽ നിന്നശേഷമായിരുന്നു ലിവർപൂളിന്റെ വൻ തോല്‍വി. ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതാണ്.
എന്നാൽ മത്സരത്തിന്റെ പകുതിയിൽ തന്നെ റയൽ സമനില പിടിച്ചു. 21-ാം മിനിറ്റിലും 36-ാം മിനിറ്റിലും നിറയൊഴിച്ച് വിനീഷ്യസ് ജൂനിയര്‍ റയിലിനായി വലകുലുക്കി. രണ്ടാം പകുതിയിൽ തുടക്കത്തിലേ റയൽ ലീഡ് പിടിച്ചു. 47-ാം മിനിറ്റിൽ എഡർ മിലിറ്റാവോയിലൂടെയാണ് മൂന്നാം ഗോൾ എത്തിയത്. 55-ാം മിനിറ്റിലും 67-ാം മിനിറ്റിലും സൂപ്പർ താരം ബെൻസേമ ഗോൾവല നിറച്ചു.
advertisement
രണ്ടാം പാദ മത്സരത്തില്‍ വമ്പന്‍ വിജയം നേടിയാല്‍ മാത്രമേ ലിവര്‍പൂളിന് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകൂ. മത്സരത്തിന്റെ രണ്ടാം പാദം മാര്‍ച്ച് 16 ന് മഡ്രിഡില്‍ വെച്ച് നടക്കം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗോളിൽ മുക്കി റയൽ; രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷം അഞ്ചു ഗോളുകള്‍ ഏറ്റുവാങ്ങി ലിവര്‍പൂളിന് വമ്പന്‍ തോല്‍വി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement