തിരഞ്ഞെടുപ്പ് വൈകി; ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തു

Last Updated:

ഇതേതുടര്‍ന്ന് വരാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിക്കില്ല

news18
news18
തെരഞ്ഞെടുപ്പ് നടത്താൻ വൈകിയതിനെ തുടർന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതേതുടര്‍ന്ന് വരാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങൾ ‘ന്യൂട്രല്‍ അത്ലറ്റുകളായി’ മത്സരിക്കേണ്ടതായി വരും (രാജ്യത്തെ പ്രതിനിധീകരിക്കാതെ).
ഭൂപേന്ദര്‍ സിംഗ് ബജ്വയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് പാനലിന് തിരഞ്ഞെടുപ്പ് നടത്താന്‍ 45 ദിവസത്തെ സമയപരിധി നല്‍കിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈ വര്‍ഷം ആദ്യം ഏപ്രില്‍ 27 നാണ് അഡ്-ഹോക്ക് പാനലിനെ നിയമിച്ചത്. നിശ്ചിത സമയപരിധിക്കുളളില്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് യുഡബ്ല്യുഡബ്ല്യു ഏപ്രില്‍ 28 ന് മുന്നറിയിപ്പും നൽകിയതായിരുന്നു.
Also Read- ഗുസ്തിതാരങ്ങളുടെ ലൈംഗികാരോപണം: ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ സിങിന് ഇടക്കാല ജാമ്യം
‘എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് ഡബ്ല്യുഎഫ്ഐയെ സസ്പെന്‍ഡ് ചെയ്തതായി യുഡബ്ല്യുഡബ്ല്യു ബുധനാഴ്ച രാത്രി അഡ്ഹോക്ക് പാനലിനെ അറിയിച്ചതായി,” വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഡബ്ല്യുഎഫ്ഐ മെയ് 7 ന് തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കായിക മന്ത്രാലയം ഈ പ്രക്രിയ അസാധുവാക്കിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശം തേടി വിവിധ സംസ്ഥാന യൂണിറ്റുകള്‍ കോടതിയെ സമീപിച്ചതോടെ തിരഞ്ഞെടുപ്പ് നീളുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഡബ്ല്യുഎഫ്ഐ മേധാവിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പോക്‌സോ കേസ് ഉള്‍പ്പെടെ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യത്തേത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും രണ്ടാമത്തേത് പ്രായപൂര്‍ത്തിയായവരുടെ പരാതിയിലുമാണ് കേസെടുത്തത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്നു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പീഡന പരാതി ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
തിരഞ്ഞെടുപ്പ് വൈകി; ലോക ഗുസ്തി ഫെഡറേഷനില്‍ നിന്ന് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement