കോഹ്ലിയോ രോഹിത് ശർമയോ അല്ല; ഋഷഭ് പന്തിന്റെ ഇഷ്ട ബാറ്റിങ് പാർട്നർ ഇതാണ്

Last Updated:

ക്രീസിൽ അദ്ദേഹത്തിന്റെ മനസ്സ് പ്രവർത്തിക്കുന്നത് അത്ഭുതകരമായിട്ടാണ്.

ആരാണ് ഋഷഭ് പന്തിന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പാർട്നർ? രണ്ടാമതൊന്ന് ആലോചിക്കാതെ പന്ത് അതിന് മറുപടി നൽകും. വിരാട് കോഹ്ലിയോ രോഹിത് ശർമയോ അല്ല, ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയാണ് പന്തിന്റെ പ്രിയപ്പെട്ട ബാറ്റിങ് പാർട്നർ.
കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് ധോണിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതെങ്കിലും അതെല്ലാം മികച്ചവയായിരുന്നുവെന്ന് പന്ത്. ബാറ്റിങ്ങിൽ അപ്പുറത്തുള്ളത് ധോണിയാണെങ്കിൽ പാതി ആശ്വാസമായെന്നാണ് പന്ത് പറയുന്നത്.
കളിയുടെ തന്ത്രങ്ങളും പദ്ധതികളുമെല്ലാം ധോണി തന്നെ തീരുമാനിക്കും. അത് പിന്തുടരുക മാത്രം ചെയ്താൽ മതി. ക്രീസിൽ അദ്ദേഹത്തിന്റെ മനസ്സ് പ്രവർത്തിക്കുന്നത് അത്ഭുതകരമായിട്ടാണ്. പ്രത്യേകിച്ച് ചേസ് ചെയ്ത് കളിക്കുന്ന മത്സരങ്ങളിൽ. പന്ത് പറയുന്നു.
TRENDING:Kerala Plus Two Results 2020 | പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലമറിയേണ്ടതെങ്ങന? [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
ധോണി കഴിഞ്ഞാൽ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർക്കൊപ്പം ക്രീസ് പങ്കിടുന്നതാണ് പന്തിന് ഇഷ്ടം. മുതിർന്ന താരങ്ങളെ പാർട്നറായി ലഭിക്കുമ്പോൾ മികച്ച അനുഭവമാണ് ലഭിക്കുന്നത്.
advertisement
ഇന്ത്യൻ ടീമിൽ ഏറെ പ്രതീക്ഷയുള്ള യുവതാരമാണ് ഋഷഭ് പന്ത്. പന്ത് മഹാനായ കളിക്കാരനാകുമെന്നാണ് സൗരവ് ഗാംഗുലി ഒരിക്കൽ പറഞ്ഞത്. വിമർശനങ്ങളും സമ്മർദ്ദങ്ങളുമാണ് പന്ത് നേരിടുന്ന വെല്ലുവിളി. അനുഭവങ്ങളിലൂടെ അദ്ദേഹം ഇതിനെ അതിജീവിക്കുമെന്ന് മുതിർന്ന താരങ്ങൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്ലിയോ രോഹിത് ശർമയോ അല്ല; ഋഷഭ് പന്തിന്റെ ഇഷ്ട ബാറ്റിങ് പാർട്നർ ഇതാണ്
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement