തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരാജ്യം; 2023 ല്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമോ

Last Updated:

ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട് 2023 ലെ പതിപ്പിന്

മുംബൈ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകകിരീടത്തില്‍ മുത്തമിടുന്നത്. 2011 ലെ ലോകകപ്പില്‍ മുംബൈയില്‍വെച്ച് ഇന്ത്യ കിരീടം ചൂടിയപ്പോള്‍ 2015 ല്‍ മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ കിവികളെ തകര്‍ത്ത് ഓസീസും ഇന്നലെ ലോഡ്‌സില്‍ കിവികളെ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ടും ചാമ്പ്യന്മാരായി.
2023 ല്‍ നടക്കുന്ന അടുത്ത ലോകകപ്പിനും ഇന്ത്യയാണ് വേദിയാകുന്നത് എന്നിരിക്കെ ആതിഥേയരുടെ ഭാഗ്യം വീണ്ടും രക്ഷയ്‌ക്കെത്തുമോയെന്നറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട് 2023 ലെ പതിപ്പിന്.
Also Read: ഇനി ഏകദിന ലോകകപ്പിന് ഒരേയൊരു ചാമ്പ്യന്മാര്‍; വനിതാ കിരീടവും പുരുഷ കിരീടവും സ്വന്തമാക്കി ഇംഗ്ലണ്ട്
ഇതിനു മുമ്പ് ഇന്ത്യ ലോകകപ്പിന് വേദിയായപ്പോഴൊക്കെ അയല്‍ രാജ്യങ്ങളും അതില്‍ പങ്കാളികളായിരുന്നു. 1987 ല്‍ ഇന്ത്യയും പാകിസ്ഥാനും 1996 ല്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011 ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായായിരുന്നു ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരാജ്യം; 2023 ല്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമോ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement