Women's T20I | ടി20യിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾ; ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റ് തോൽവി

Last Updated:

ഇന്ത്യക്കായി ഹർലീൻ ഡിയോൾ (47 പന്തിൽ 52) അർധസെഞ്ചുറി നേടിയെങ്കിലും വലിയ സ്കോർ നെടാനവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി.

ലക്നൗ: ഏകദിന പരമ്പരയിലെ മോശം പ്രകടനം തിരുത്താൻ ഉറച്ച് ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ ടി20യിൽ വിജയം നേടാൻ ഇറങ്ങിയ ഇന്ത്യൻ ടീമിന് നാണംകെട്ട തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 130/6 എന്ന സ്കോറിന് ഒതുക്കിയ ശേഷം 19.1 ഓവറില്‍ 133 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ വനിതകൾ എട്ട് വിക്കറ്റിൻ്റെ വിജയം നേടിയത്. 66 റൺസും രണ്ട് വിക്കറ്റും നേടി തിളങ്ങിയ അനെകെ ബോഷാണ് വുമൺ ഓഫ് ദി മാച്ച്.
ഇന്ത്യക്കായി ഹർലീൻ ഡിയോൾ (47 പന്തിൽ 52) അർധസെഞ്ചുറി നേടിയെങ്കിലും വലിയ സ്കോർ നെടാനവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ഹർലീനു പുറമെ ജേമീമ(30) സുഷമ വർമ (23), ക്യാപ്റ്റൻ സ്മൃതി(11) എന്നിവർ മാത്രമേ രണ്ടക്കം കടന്നിള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കൻ വനിതകൾ ഇന്ത്യയെ പൂർണ്ണമായും ഒതുക്കി നിർത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്പിന്നർ ശബ്നം ഇസ്മായിൽ മൂന്നും അനെകെ ബോഷ് രണ്ട് വിക്കറ്റും വീഴ്ത്തി.
advertisement
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നേരത്തെ തന്നെ അവരുടെ ഏകദിന പരമ്പരയിലെ താരമായ ലീയെ നഷ്ടപ്പെട്ടെങ്കിലും പുറത്താകാതെ 66 റണ്‍സുമായി അനെകെ ബോഷും, 43 റൺസുമായി ക്യാപ്റ്റന്‍ സുനേ ലൂസും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡിയും ഹര്‍ലീന്‍ ഡിയോളും ഓരോ വിക്കറ്റ് വീതം നേടി.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഏഴ് മണിക്ക് നടക്കും.
Summary: Poor performance of Indian women continues in T20s as well, loses first match by eight wickets.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Women's T20I | ടി20യിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ വനിതകൾ; ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റ് തോൽവി
Next Article
advertisement
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
  • ഹരിയാനയിലെ എംഡിയുവിൽ വനിതാ ശുചീകരണ തൊഴിലാളികൾക്കെതിരെ അപമാനകരമായ നടപടികൾ.

  • സൂപ്പർവൈസർമാർ സാനിറ്ററി പാഡുകളുടെ ഫോട്ടോകൾ 'തെളിവായി' എടുത്തതായും ആരോപണമുണ്ട്.

  • യൂണിവേഴ്‌സിറ്റി അധികൃതർ സൂപ്പർവൈസർമാരെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement