ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നതെന്തെന്ന് വ്യക്തമാക്കി യുവരാജ്

Last Updated:
മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കുള്ള താരലേലം നടന്നപ്പോള്‍ ആരാധകരെല്ലാം ഒരുപോലെ നോക്കിയത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ യുവരാജ് സിങ്ങ് ഏത് ടീമിലേക്കാണ് എന്നതായിരുന്നു. എന്നാല്‍ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ താരത്തെ സ്വന്തമാക്കാന്‍ ഒരു ടീമും മുന്നോട്ട് വന്നില്ല. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന വിലയായ ഒരുകോടി രൂപ നല്‍കി മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ തന്നെ ആദ്യം പരിഗണിക്കാതിരുന്നത് സ്വാഭാവികമാണെന്നാണ് യുവി പറയുന്നത്. 'ഐപിഎല്‍ ടീമുകളെ എടുത്താല്‍ എപ്പോഴും യുവത്വത്തിനാണ് മുന്‍തൂക്കം. ഞാനാകട്ടെ എന്റെ നല്ലപ്രായം കഴിഞ്ഞ് കരിയറിന്റെ അവസാനത്തിലെത്തിയ ആളും. എങ്കിലും അവസാന റൗണ്ടില്‍ ആരെങ്കിലും വാങ്ങുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു' യുവരാജ് പറഞ്ഞു.
Also Read: 'കോഹ്‌ലി.. ആ അഞ്ച് കോടി വെറുതെയാകില്ല'; ഒരോവറില്‍ 5 സിക്‌സുകള്‍ ശീലമാക്കിയ ദുബെ
ഇത്തവണ മുംബൈ ഇന്ത്യന്‍സിലെത്തുമെന്ന് തന്റെ മനസ് പറഞ്ഞിരുന്നതായും യുവരാജ് പറഞ്ഞു. 'ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ആകാശ് അംബാനി എന്നെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്.' യുവി മുംബൈ മിററിനോട് പറഞ്ഞു.
advertisement
Dont Miss:  ഗംഭീറിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്
കഴിഞ്ഞ തവണ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് താരം അതിനു പിന്നിലെ കാരണവും വെളിപ്പെടുത്തി. 'കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. നാല്- അഞ്ച് മത്സരങ്ങളില്‍ ഞാന്‍ വ്യത്യസ്ത പൊസിഷനിലാണ് കളിക്കാനിറങ്ങിയത്. ഇത്തവണ ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.' യുവി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നതെന്തെന്ന് വ്യക്തമാക്കി യുവരാജ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement