നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്

Last Updated:

രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.

ഓഹരി ഉടമകളിൽ നിന്നും 380,000 ഡോളർ (ഏകദേശം മൂന്ന് കോടിയോളം രൂപ) തട്ടിയെടുത്തെന്ന പരാതിയിൽ ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം. ദി ബോംബെ ഗ്രൂപ്പിന്റെ കീഴിൽ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലേ ഓവനും, സോസി ബോംബെയ്ക്കും എതിരെയാണ് സംസ്ഥാന റെഗുലേറ്റർമാർ കേസെടുത്തിരിക്കുന്നത്. ഹോട്ടൽ ഉടമകളിൽ നിന്നും തുക വീണ്ടെടുക്കാൻ ശ്രമിക്കുന്നതായും അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.
രണ്ട് ദശാബ്ദത്തിലേറെയായി പ്രവർത്തനം നടത്തി വന്ന ക്ലേ റെസ്റ്റോറന്റിനെ 2014 ലാണ് ബോംബെ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഒരു സിംഗിൾ ലൊക്കേഷൻ ഫുഡ്‌ കോർട്ടുമായായാണ് സോസി ബോംബെ പ്രവർത്തനം ആരംഭിച്ചത്. സോസി ബോംബെയെ കൂടുതൽ വിപുലീകരിക്കുന്നതിനായാണ് ഉടമകൾ നിക്ഷേപങ്ങൾ സ്വീകരിച്ചതെന്ന് സംസ്ഥാന സെക്യൂരിറ്റീസ് കമ്മീഷണർ തുങ് ചാൻ പറഞ്ഞു. നിക്ഷേപകർക്ക് ഇതുവരെയും പണം തിരികെ നൽകിയിട്ടില്ലെന്നും ബോംബെ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയവർ ഉടൻ സെക്യൂരിറ്റി ഡിവിഷനുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement