Alimihan Seyiti| ചൈനയുടെ മുതുമുത്തശ്ശി വിട പറഞ്ഞു; 135ാം വയസിൽ

Last Updated:

1886 ജൂൺ 25ന് ആണ് അലിമിഹാൻ സെയ്​തി ജനിച്ചത്.

Alimihan Seyiti
Alimihan Seyiti
ബെയ്​ജിങ്​: ചൈനയുടെ മുതുമുത്തശ്ശി അലിമിഹാൻ സെയ്​തി (Alimihan Seyiti) 135ാം വയസിൽ അന്തരിച്ചു. പശ്ചിമ ചൈനയിലെ സിൻജിയാങ്ങിൽ ഉയ്​ഗൂരിൽവെച്ചായിരുന്നു അന്ത്യം. ഔദ്യോഗിക രേഖകൾ പ്രകാരം, കെഷ്ഗറിലെ കൊമുസെറിക് നഗരത്തിൽ 1886 ജൂൺ 25ന് ആണ് അലിമിഹാൻ സെയ്​തി ജനിച്ചത്. 2013 ൽ ചൈന അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻഡ് ജെറിയാട്രിക്സ് രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവരെ പ്രഖ്യാപിച്ചിരുന്നു.
ലളിതവും ചിട്ടയോടെയുള്ളതുമായിരുന്നു അലിമിഹാൻ സെയിദിയുടെ ദിനചര്യകൾ. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും വെയിൽ കായുന്നതും പതിവായിരുന്നു. കൊച്ചുമക്കളുമൊത്തു സമയം ചെലവഴിക്കാനും ഇഷ്ടപ്പെട്ടിരുന്നു. 90 നു മുകളിൽ പ്രായമുള്ള ഒട്ടേറെ പേരുള്ളതിനാൽ കൊമുസെറിക് ‘ദീർഘായുസ്സുളള നഗരം’ എന്നാണ് അറിയപ്പെടുന്നത്.
advertisement
വയോധികർ കൂടുതലുള്ള പ്രദേശമായതിനാൽ തന്നെ ഇവിടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധ നൽകിപോരുന്നുണ്ട്​. പ്രാദേശിക സർക്കാർ കരാർ പ്രകാരം 60 വയസിന്​ മുകളിലുള്ളവർക്കായി ഡോക്​ടർമാരുടെ സേവനം, സൗജന്യ വാർഷിക ശാരീരിക പരിശോധനകൾ തുടങ്ങിയവ നൽകിവരുന്നുണ്ട്​.
Also Read- Viral video | കുട്ടികൾ പരാതി പറഞ്ഞു, മന്ത്രി സ്വന്തമായി സ്കൂൾ ശൗചാലയം വൃത്തിയാക്കി; വീഡിയോ വൈറൽ
English Summary: China’s oldest person, Alimihan Seyiti, died at the age of 135 on Thursday in Xinjiang Uygur Autonomous Region, local authorities said today. Alimihan Seyiti, from the Komuxerik township, was born on June 25, 1886, according to the county’s publicity department. In 2013, she topped the list of China’s oldest living persons issued by the China Association of Gerontology and Geriatrics, formerly known as the Gerontological Society of China, the state-run Xinhua news agency reported.
മലയാളം വാർത്തകൾ/ വാർത്ത/World/
Alimihan Seyiti| ചൈനയുടെ മുതുമുത്തശ്ശി വിട പറഞ്ഞു; 135ാം വയസിൽ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement