War in Ukraine| കുഞ്ഞുമകളോട് കണ്ണീരോടെ യാത്ര പറയുന്ന അച്ഛൻ; റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനിലെ കാഴ്ച
- Published by:Rajesh V
- news18-malayalam
Last Updated:
യുക്രെയ്നിൽ നിന്നുള്ള വൈറൽ വീഡിയോയിൽ അച്ഛനും മകളും കണ്ണീരോടെ വിടപറയുന്നത് കാണാം, കുട്ടി സുരക്ഷിതമായ സ്ഥലത്തേക്ക് പോകുകയും ആ മനുഷ്യൻ പോരാട്ടത്തിനായി അവിടെ തുടരുകയും ചെയ്യുന്നതും കാണാം.
പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉത്തരവനുസരിച്ച് തെക്കൻ അയൽരാജ്യത്തിന്റെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ സൈനിക ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ യുക്രെയ്‌നിൽ അരാജകത്വവും നാശവും പടർന്നു. "രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകൾ" എന്ന് ലോക നേതാക്കൾ വിശേഷിപ്പിച്ച ഈ അധിനിവേശം യുക്രെയ്നിലെ സാധാരണക്കാർക്കിടയിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
യുക്രേനിയൻ തലസ്ഥാനമായ കീവ്, കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമാറ്റോർസ്ക് എന്നിവിടങ്ങളിലും തെക്കൻ തുറമുഖ നഗരമായ ഒഡെസയിലും വലിയ സ്ഫോടനങ്ങൾ കേട്ടു. ആക്രമണത്തിനിരയായ പ്രദേശങ്ങളിൽ വൈകാരിക രംഗങ്ങൾ അരങ്ങേറിയപ്പോഴും സിവിലിയന്മാർ ഷെൽട്ടറുകളിലേക്കും ബേസ്‌മെന്റുകളിലേക്കും മാറി. ഭൂഗർഭ മെട്രോകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്, അതേസമയം അതിർത്തി പ്രദേശങ്ങളിൽ പലരും തങ്ങളുടെ സാധനസാമഗ്രികളും സമ്പാദ്യങ്ങളെയും വളർത്തുമൃഗങ്ങളെയും ഉപേക്ഷിച്ച് പോളണ്ടിലെ സുരക്ഷിതത്വത്തിലേക്കും അതിർത്തികടന്നുപോകുന്നു.
അച്ഛന്റെയും മകളുടെയും അത്തരത്തിലൊരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൃദയഭേദകമായ വീഡിയോയിൽ, ഒരു യുക്രേനിയൻ പൗരൻ തന്റെ ചെറിയ മകൾ സുരക്ഷിതമായ ലക്ഷ്യസ്ഥാനത്തേക്ക് ബസിൽ കയറുമ്പോൾ അവളോട് കണ്ണീരോടെ വിടപറയുന്നത് കാണാം. തന്റെ രാജ്യത്തെ പ്രതിരോധിക്കാൻ പിതാവ് അവിടെ തന്നെ തുടരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ.
advertisement
Video of Ukrainian father saying goodbye to his kids while he stays behind to fight.
Fuck war.
pic.twitter.com/rvIzotI8pE
— Peter Yang (@petergyang) February 24, 2022
വീഡിയോയിൽ, അച്ഛൻ മകളുടെ തലയിൽ ഒരു തൊപ്പി ഉറപ്പിക്കുകയും അവളുടെ കവിളിൽ ചുംബിക്കുകയും ചെയ്യുമ്പോൾ ഇരുവരും കരയുന്നത് കാണാം, ഒടുവിൽ ഒരു ഗാഢമായ ആലിംഗനത്തിന് ശേഷം ഇരുവരും പിരിയുന്നതും കാണാം.
advertisement
മറ്റ് രാജ്യങ്ങളിലെ ആയിരക്കണക്കിന് സിവിലിയൻമാർ, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവർ യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുകയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ തെരുവിലിറങ്ങുകയും ചെയ്യുന്നു. അധിനിവേശത്തിന്റെ ആദ്യ ദിനം "വിജയകരം" എന്ന് പുടിൻ വിളിക്കുന്നതിനിടയിൽ, മോസ്കോയിൽ നിന്ന് യുദ്ധവിരുദ്ധ പ്രതിഷേധങ്ങളുടെ റിപ്പോർട്ടുകളും വന്നു, അവിടെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
advertisement
റഷ്യയ്‌ക്കെതിരായ ഉപരോധമേർപ്പെടുത്താൻ ജി 7 നേതാക്കൾ സമ്മതിച്ചപ്പോഴും, പ്രധാനമന്ത്രി നരേന്ദ്ര മോദി "നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാൻ" ആഹ്വാനം ചെയ്യുകയും റഷ്യയും യുക്രെയ്‌നും തമ്മിലുള്ള അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് പുടിനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തു. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം ഉന്നയിച്ചു, കൂടാതെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുവെന്ന് റഷ്യൻ പ്രധാനമന്ത്രിയോട് പറഞ്ഞു.
റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന തന്റെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി മോദി ആവർത്തിച്ചതായി പിഎംഒ അറിയിച്ചു. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും ശ്രമമുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2022 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
War in Ukraine| കുഞ്ഞുമകളോട് കണ്ണീരോടെ യാത്ര പറയുന്ന അച്ഛൻ; റഷ്യൻ അധിനിവേശത്തിനിടെ യുക്രെയിനിലെ കാഴ്ച