അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ച അഞ്ചംഗ കുടുംബത്തെ ഫ്രാന്‍സ് നാടുകടത്തി
കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അഭയാര്‍ഥി പരിഗണന നൽകിയെങ്കിലും മാതാപിതാക്കൾക്ക് ഇത് നൽകാൻ കോടതി തയ്യാറായില്ല. അതിനാല്‍ ഇവർക്ക് രാജ്യം വിടേണ്ടതായി വരും.

കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അഭയാര്‍ഥി പരിഗണന നൽകിയെങ്കിലും മാതാപിതാക്കൾക്ക് ഇത് നൽകാൻ കോടതി തയ്യാറായില്ല. അതിനാല്‍ ഇവർക്ക് രാജ്യം വിടേണ്ടതായി വരും.
- News18 Malayalam
- Last Updated: October 26, 2020, 8:04 AM IST
പാരീസ്: അന്യമതക്കാരനായ യുവാവിനെ പ്രണയിച്ച പതിനേഴുകാരിക്കെതിരെ അതിക്രമം നടത്തിയ കുടുംബത്തെ നാടുകടത്തി ഫ്രാൻസ്. ബോസ്നിയന്‍ വംശജരായ അഞ്ചംഗ മുസ്ലീം കുടുംബത്തെയാണ് നാടുകടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയുമാണ് രാജ്യത്ത് നിന്ന് പുറത്താക്കിയതെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിയൻ അറിയിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ക്രിസ്ത്യൻ വിശ്വാസിയായ യുവാവുമായുള്ള പ്രണയത്തെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നായിരുന്നു അതിക്രമം. വിചാരണ നടന്നു വന്ന സംഭവത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ബെസാൻകോൺ കോടതിയിൽ ഹാജരാക്കിയ ഇവരെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നടത്തിയ അതിക്രമത്തിനാണ് ശിക്ഷിച്ചത്. Also Read-'മണിയടിക്കുന്നതിലും പാത്രം കൊട്ടുന്നതിലും ഒതുങ്ങിനിൽക്കുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വം'; രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെ
പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയ കുറ്റത്തിന് കുട്ടിയുടെ മാതാപിതാക്കൾ, പിതൃസഹോദരൻ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെയായിരുന്നു കേസ്. ഒരുവർഷം ജയിൽ ശിക്ഷ വിധിച്ചുവെങ്കിലും മാതാപിതാക്കളല്ല ബന്ധുക്കളാണ് തല മൊട്ടയടിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് ഈ ശിക്ഷ റദ്ദാക്കുകയായിരുന്നു. പകരം അഞ്ച് വർഷത്തേക്ക് ഫ്രഞ്ച് മേഖലയിൽ നിന്ന് മാറി നിൽക്കാൻ ഇവരോട് ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അഭയാര്‍ഥി പരിഗണന നൽകിയെങ്കിലും മാതാപിതാക്കൾക്ക് ഇത് നൽകാൻ കോടതി തയ്യാറായില്ല. അതിനാല്‍ ഇവർക്ക് രാജ്യം വിടേണ്ടതായി വരും.
Also Read-പണം നൽകിയാൽ സ്ത്രീധന പീഡനക്കേസിൽ മൊഴി മാറ്റും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐ പിടിയിൽ
പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ക്രിസ്ത്യൻ വിശ്വാസിയായ യുവാവുമായുള്ള പ്രണയത്തെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നായിരുന്നു അതിക്രമം. വിചാരണ നടന്നു വന്ന സംഭവത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ബെസാൻകോൺ കോടതിയിൽ ഹാജരാക്കിയ ഇവരെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നടത്തിയ അതിക്രമത്തിനാണ് ശിക്ഷിച്ചത്.
പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയ കുറ്റത്തിന് കുട്ടിയുടെ മാതാപിതാക്കൾ, പിതൃസഹോദരൻ, ഇയാളുടെ ഭാര്യ എന്നിവർക്കെതിരെയായിരുന്നു കേസ്. ഒരുവർഷം ജയിൽ ശിക്ഷ വിധിച്ചുവെങ്കിലും മാതാപിതാക്കളല്ല ബന്ധുക്കളാണ് തല മൊട്ടയടിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് ഈ ശിക്ഷ റദ്ദാക്കുകയായിരുന്നു. പകരം അഞ്ച് വർഷത്തേക്ക് ഫ്രഞ്ച് മേഖലയിൽ നിന്ന് മാറി നിൽക്കാൻ ഇവരോട് ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അഭയാര്‍ഥി പരിഗണന നൽകിയെങ്കിലും മാതാപിതാക്കൾക്ക് ഇത് നൽകാൻ കോടതി തയ്യാറായില്ല. അതിനാല്‍ ഇവർക്ക് രാജ്യം വിടേണ്ടതായി വരും.
Also Read-പണം നൽകിയാൽ സ്ത്രീധന പീഡനക്കേസിൽ മൊഴി മാറ്റും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐ പിടിയിൽ
പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ വ്യക്തമാക്കിയിട്ടുണ്ട്.