കഞ്ചാവ് വളർത്തുന്നതും ഉപയോ​ഗിക്കുന്നതും നിയമവിധേയമാക്കി ജർമനി; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Last Updated:

പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം (ഏകദേശം ഒരു ഔൺസ്) കഞ്ചാവ് കൈവശം വയ്ക്കാനും മൂന്ന് ചെടികൾ വരെ വളർത്താനുമുള്ള അനുമതിയാണ് ഈ ബില്ലിലൂടെ അനുവദിച്ചിട്ടുള്ളത്

cannabis
cannabis
ബെർലിൻ:  കഞ്ചാവ് ചെറിയ അളവിൽ കൈവശം വയ്ക്കുന്നതും വളർത്തുന്നതും നിയമവിധേയമാക്കുന്ന ബില്ലിന് ജർമ്മൻ മന്ത്രിസഭ അംഗീകാരം നൽകി. പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം (ഏകദേശം ഒരു ഔൺസ്) കഞ്ചാവ് കൈവശം വയ്ക്കാനും മൂന്ന് ചെടികൾ വരെ വളർത്താനുമുള്ള അനുമതിയാണ് ഈ ബില്ലിലൂടെ അനുവദിച്ചിട്ടുള്ളത്. കൂടാതെ കഞ്ചാവ് ക്ലബ്ബുകളിൽ നിന്ന് കഞ്ചാവ് വാങ്ങാനും ജർമനിയിൽ ഈ ബില്ല് പ്രകാരം ഇനി സാധിക്കും.
അതേസമയം, കഞ്ചാവ് കൈവശം വയ്ക്കുന്നവരും വളർത്തുന്നവരും നിയമപരമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കഞ്ചാവ് ക്ലബ്ബുകളിൽ അംഗങ്ങൾ ആയിരിക്കണം. ഈ ഗ്രൂപ്പുകളിൽ പരമാവധി 500 അംഗങ്ങൾ വരെ ആകാം. എന്നാൽ ഇതിലെ അംഗങ്ങൾ 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആയിരിക്കണമെന്നും കൂടാതെ ജർമൻ നിവാസികൾ ആയിരിക്കണമെന്നും നിയമംആവശ്യപ്പെടുന്നു.
advertisement
എന്നാൽ ക്ലബ്ബുകളിലോ സ്കൂളുകളിലോ നഴ്സറികളിലോ കളിസ്ഥലങ്ങളിലോ സ്പോർട്സ് ഗ്രൗണ്ടുകളിലോ ഇതിന്റെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. എങ്കിലും ഒരാൾക്ക് പ്രതിദിനം 25 ഗ്രാം ഉം പ്രതിമാസം 50 ഗ്രാം വരെയും വാങ്ങാനുള്ള അനുവാദമുണ്ട്. ഇനി 21 വയസ്സിസിന് താഴെയുള്ളവരാണെങ്കിൽ ഇത് 30 ഗ്രാം കഞ്ചാവ് മാത്രമേ മൊത്തത്തിൽ വാങ്ങാൻ സാധിക്കൂ. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ജർ മന്ത്രിസഭയിൽ അവതരിപ്പിക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
അതേസമയം, ലഹരി നിയമത്തം സംബന്ധിച്ച് ജർനിയുടെ ഈ ബില്ല് സുപ്രധാന വഴിത്തിരിവായി മാറും എന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. കൂടാതെ പ്രധാനമായും കരിഞ്ചന്ത വിൽപ്പന തടയുക, അനധികൃത കഞ്ചാവ് ഉത്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി.
advertisement
കൂടാതെ ഇതിലൂടെ ഒരു പ്രശ്നം സൃഷ്ടിക്കാൻ അല്ല പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി ലൗട്ടർബാക്ക് പറഞ്ഞു. എന്നാൽ കഞ്ചാവ് നിയമവിധേയമാക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ഈ നീക്കത്തിലൂടെ തിരിച്ചടിയായിരിക്കും ഉണ്ടാകുകയെമെന്നും ജർമൻ ജഡ്ജിമാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു.
advertisement
എന്നാൽ കഞ്ചാവ് അമിതമായി നിയന്ത്രിക്കുന്നതരത്തിലേക്ക് നിയമങ്ങൾ വന്നാൽ ഇത് സാധാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരുടെ പേര് കളങ്കപ്പെടുത്തുകയുംരെ ബാധിക്കുമെന്നും നിരവധി കഞ്ചാവ് ക്ലബ്ബുകളുടെ പ്രവർത്തനം അസാധ്യമാക്കുകയും തടസപ്പെടുത്തുമെന്നും ബെർലിൻ ആസ്ഥാനമായുള്ള ഒരു കഞ്ചാവ് സോഷ്യൽ ക്ലബ്ബിന്റെ തലവനായ ഒലിവർ വാക്ക്- ജുർഗൻസൻ പറഞ്ഞു.
advertisement
നിലവിൽ ചില തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രം നിയന്ത്രിത വാണിജ്യ വിതരണ ശൃംഖലകളിൽ ഇക്കാര്യം പരിശോധിച്ചു നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കൂടാതെ ഇത് പിന്നീട് ശാസ്ത്രീയമായും വിലയിരുത്തപ്പെടും.
advertisement
അതേസമയം ലൈസൻസുള്ള ഔട്ട്‌ലെറ്റുകളിൽ രാജ്യത്തുടനീളമുള്ള മുതിർന്നവർക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള പദ്ധതി കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മീഷനുമായുള്ള ചർച്ചയെ തുടർന്ന് പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കഞ്ചാവ് വളർത്തുന്നതും ഉപയോ​ഗിക്കുന്നതും നിയമവിധേയമാക്കി ജർമനി; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement