ഹാഫീസ് സയിദിന് തിരിച്ചടി; ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യു എൻ തള്ളി

Last Updated:

ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യു എന്‍ സംഘത്തിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചിരുന്നു

ന്യൂഡല്‍ഹി: ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയിദിന്റെ അപേക്ഷ യു.എന്‍. തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം നടത്താനുള്ള യു എന്‍ സംഘത്തിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചതിന് പിന്നാലെയാണ് ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ തള്ളിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമാത്ത് ഉദ്ദവ സ്ഥാപകനും ലഷ്‌കര്‍ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ യു എന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദാണെന്ന് ഇന്ത്യ തെളിവ് സഹിതം ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു യു എന്‍ രക്ഷാസമിതിയുടെ നടപടി. എന്നാല്‍ തന്നെയും തന്റെ സംഘടനകളെയും ഭീകരവാദ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാഫിസ് സയീദ് യു എന്‍ രക്ഷാസമിതിക്ക് അപേക്ഷ നല്‍കുകയായിരുന്നു.
ഇതിനിടെ, ഹാഫിസ് സയിദിന്റെ അപേക്ഷ പരിഗണിച്ച യു എന്‍ സംഘം അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഹാഫിസ് സയിദുമായി അഭിമുഖം നടത്താനുള്ള യു എന്‍ സംഘത്തിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചതാണ് ഈ നടപടിക്ക് തിരിച്ചടിയായത്. ഇതിനുപിന്നാലെയാണ് ഹാഫിസ് സയിദിന്റെ അപേക്ഷ യു എന്‍ തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹാഫിസ് സയിദുമായി യു എന്‍ സംഘം നേരിട്ട് സംസാരിച്ചാല്‍ പലരഹസ്യങ്ങളും വെളിപ്പെടുമെന്ന പാകിസ്ഥാന്റെ ഭയമാണ് വിസ നിഷേധിക്കാന്‍ കാരണമായതെന്നാണ് സൂചന. ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയാല്‍ ആ വ്യക്തിയുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ യു എന്‍ സംഘം മറ്റുനടപടികളിലേക്ക് കടക്കുകയുള്ളൂ. ഇതിന്റെ ഭാഗമായാണ് ഹാഫിസ് സയിദുമായി അഭിമുഖം നടത്താന്‍ യു എന്‍ സംഘം അനുമതി തേടിയത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഹാഫീസ് സയിദിന് തിരിച്ചടി; ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യു എൻ തള്ളി
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement