advertisement

ട്രംപ് ഭരണകൂടത്തിന്റെ പച്ചക്കൊടി; ഇറാന്റെ പ്രകൃതിവാതക കേന്ദ്രം ഇസ്രായേൽ ആക്രമിച്ചു

Last Updated:

ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അടിയന്തര രക്ഷാസേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി

ഒന്നിലധികം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചു
ഒന്നിലധികം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചു
തെക്കുപടിഞ്ഞാറൻ ഇറാനിലെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രത്തിനുനേരെ ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി രണ്ട് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നിലവിലെ സംഘർഷം വലിയ തോതിൽ വർധിപ്പിക്കുന്ന ഒന്നാണിത്. ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരത്തോടെയും ഏകോപനത്തോടെയുമാണ് ഈ ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാന്റെ നിർണായക ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഇതിലൂടെ വ്യക്തമാകുന്നു.
ഇറാനിലെ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തതനുസരിച്ച്, സൗത്ത് പാഴ്‌സ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തം അണയ്ക്കാൻ അടിയന്തര സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി പ്രവർത്തിച്ചുവരികയാണ്.
"അൽപ്പസമയം മുൻപ്, അസലൂയയിലെ സൗത്ത് പാഴ്‌സ് സ്പെഷ്യൽ ഇക്കണോമിക് എനർജി സോണിലുള്ള ഗ്യാസ് കേന്ദ്രങ്ങൾക്കു നേരെ അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ തൊടുത്തുവിട്ട മിസൈലുകൾ പതിച്ചു," കേന്ദ്രം സ്ഥിതി ചെയ്യുന്ന ബുഷെഹർ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ എഹ്‌സാൻ ജഹാനിയനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
advertisement
ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെയും ഊർജ വിതരണത്തിന്റെയും നട്ടെല്ലായ പ്രകൃതിവാതക ശാലകളെ ഇസ്രായേൽ ലക്ഷ്യമിടുന്നത് ഇതാദ്യമായാണ്. സൈനിക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചിരുന്ന മുൻപത്തെ രീതിയിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ ചൊല്ലി വാഷിംഗ്ടണും ഇസ്രായേലും തമ്മിൽ നേരത്തെ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം.
ടെഹ്‌റാനിലെ എണ്ണ സംഭരണികൾ ആക്രമിക്കുന്നതിനെ ട്രംപ് ഭരണകൂടം മുൻപ് എതിർത്തിരുന്നു. അമേരിക്കയുടെ അനുമതിയില്ലാതെ ഇത്തരം നീക്കങ്ങൾ പാടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഊർജ കേന്ദ്രങ്ങൾ നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറുന്നതോടെ സംഘർഷം ഇനിയും വർധിക്കാനാണ് സാധ്യത. ജനീവ കൺവെൻഷൻ അനുസരിച്ച്, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ സൈനിക നേട്ടത്തിന് വേണ്ടിയാണെങ്കിൽ പൂർണമായും നിരോധിച്ചിട്ടില്ല. എന്നാൽ ഇത്തരം ആക്രമണങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുകയോ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ അത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെട്ടേക്കാം.
advertisement
Summary: In a significant shift in strategy, the Israeli Air Force has targeted a critical natural gas processing facility in Asaluyeh, Iran. This strike, reportedly approved by the ‌Trump administration, marks the first time Israel has directly hit Iran's economic energy infrastructure. While emergency teams battle fires at the South Pars field, the involvement of the US signals an expansion of the conflict’s scope. This move bypasses previous restrictions on targeting energy assets and raises serious international concerns regarding potential war crimes and the impact on civilian energy supplies.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപ് ഭരണകൂടത്തിന്റെ പച്ചക്കൊടി; ഇറാന്റെ പ്രകൃതിവാതക കേന്ദ്രം ഇസ്രായേൽ ആക്രമിച്ചു
Next Article
advertisement
ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി; കള്ളക്കേസിനു പിന്നിൽ മുൻ ഡിജിപി എന്ന് സ്വാമി
ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി; കള്ളക്കേസിനു പിന്നിൽ മുൻ ഡിജിപി എന്ന് സ്വാമി
  • സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി, നീതി ലഭിച്ചതിൽ സന്തോഷം

  • കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ ഡിജിപി ബി സന്ധ്യയുടെ വൈരാഗ്യമാണ് കാരണമെന്നും ആരോപണം

  • ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ആശുപത്രിയിലെത്തിച്ച സ്വാമിയോട് പൊലീസ് ക്രൂരമായി പെരുമാറിയെന്ന് ആരോപണം.

View All
advertisement