advertisement

പെരുന്നാൾ ദിനത്തിൽ മുസ്ലീം പള്ളിക്ക് മുന്നിൽ ഖുറാന്‍ കത്തിച്ച സംഭവം; അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍ 

Last Updated:

സ്വീഡനില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് വംശജനായ യുവാവ് ഖുറാന്‍ പരസ്യമായി കത്തിച്ചത്

സ്റ്റോക്ക്‌ഹോമിലെ മുസ്ലീം പള്ളിയ്ക്ക് മുന്നില്‍ വെച്ച് ഇസ്ലാം മതഗ്രന്ഥമായ ഖുറാന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍. ” ഇത്തരം പ്രകടനങ്ങളിലൂടെ ചില വ്യക്തികള്‍ ചെയ്യുന്ന ഇസ്ലാമോഫോബിക് പ്രവൃത്തികള്‍ ഇസ്ലാം മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുമെന്ന് സ്വീഡിഷ് സര്‍ക്കാര്‍ മനസിലാക്കുന്നു,” എന്നാണ് സ്വീഡനിലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
” സ്വീഡിഷ് സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളല്ല ഇത്തരം പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നത്. ഈ പ്രവൃത്തിയെ നിശിതമായി വിമര്‍ശിക്കുന്നു,” എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു സ്വീഡിഷ് സര്‍ക്കാരിന്റെ പ്രതികരണം. സ്വീഡനില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് വംശജനായ യുവാവ് ഖുറാന്‍ പരസ്യമായി കത്തിച്ചത്. സല്‍വാന്‍ മോമിക എന്നയാളാണ് ഖുറാന്‍ പലതവണ ചവിട്ടുകയും ഗ്രസ്ഥത്തിന്റെ പേജുകള്‍ കത്തിയ്ക്കുകയും ചെയ്തത്.
advertisement
” ഖുറാന്‍ ഉള്‍പ്പടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിക്കുന്നത് പ്രകോപനപരമാണ്. വംശീയത, മത വിദ്വേഷം, മതപരമായ അസഹിഷ്ണുത എന്നിവയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് സ്വീഡനിലും യുറോപ്പിലും സ്ഥാനമില്ല,” വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പൗരന്‍മാരുടെ ആവിഷ്‌കാര സ്വതന്ത്ര്യം ഉറപ്പാക്കുന്ന അവകാശങ്ങളും സ്വീഡിഷ് ഭരണഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖ്, കുവൈറ്റ്, യുഎഇ, മോറോക്കോ, തുടങ്ങിയ രാജ്യങ്ങള്‍ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പെരുന്നാൾ ദിനത്തിൽ മുസ്ലീം പള്ളിക്ക് മുന്നിൽ ഖുറാന്‍ കത്തിച്ച സംഭവം; അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍ 
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement