വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ

Last Updated:

Zakir Naik | ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്.

ലണ്ടൻ: വിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്തതിന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 3,00,000 പൗണ്ട് (2.75 കോടി രൂപ) പിഴ. ഇംഗ്ലണ്ടിലെ മാധ്യമ നിരീക്ഷണസമിതിയായ ഒഫ്‌കോം ആണ് സംപ്രേഷണനിയമങ്ങൾ ലംഘിച്ചതിന് പിഴയിട്ടത്. കുറ്റകൃത്യങ്ങൾക്കുവരെ പ്രേരണയാവുന്ന പരിപാടി പീസ് ടിവി സംപ്രേഷണം ചെയ്തതായി ഓഫ്‌കോം വിലയിരുത്തുന്നു.
പീസ് ടിവി ഉറുദുവിന്റെ ഉടമസ്ഥരായിരുന്ന ലോർഡ് പ്രൊഡക്‌ഷൻ ലിമിറ്റഡും പീസ് ടിവിയുടെ ഉടമസ്ഥതയുള്ള ക്ലബ്ബ് ടിവിയുമാണ് തുകയടയ്ക്കേണ്ടത്. വിദ്വേഷ പ്രഭാഷണത്തിന്റെപേരിൽ പീസ് ടിവി ഉറുദുവിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നു. ഇവ രണ്ടിന്റെയും മാതൃസ്ഥാപനം സാക്കിർനായിക്കിന്റെ യൂണിവേഴ്‌സൽ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ്.
advertisement
[NEWS]രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ‌ [PHOTOS]
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ടിവിക്ക് ഇംഗ്ലീഷ്, ഉറുദു, ബംഗാളി പതിപ്പുകളാണുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷപ്രഭാഷണം തുടങ്ങിയ വകുപ്പുകളിൽ ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് 2016ൽ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇയാളെ വിട്ടുതരാൻ ഇന്ത്യ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement