വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി

Last Updated:
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുറകിലിരുന്ന കാമുകി യുവാവിനെ കുത്തി വീഴ്ത്തുകയായിരുന്നു.
1/5
Woman kills her husband, posts the information on Facebook, facebook status, delhi, south delhi, murder, ഡൽഹി, ദക്ഷിണ ഡൽഹി, കൊലപാതകം, ഭർത്താവിനെ കുത്തിക്കൊന്നു, ഫേസ്ബുക്ക് സ്റ്റാറ്റസ്
ആന്ധ്രാപ്രദേശ്: യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി. വിവാഹം ചെയ്യാൻ വിസമ്മതിച്ചതും മറ്റാരെയോ യുവാവ് പ്രണയിക്കുന്നുവെന്ന സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്  പൊലീസ് പറയുന്നത്.
advertisement
2/5
Murder, Crime news, Crime, Mother kills four daughters, Crime news India, Crime News today
ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ കപവാരത്തിലാണ് കൊലപാതകം നടന്നത്. അമ്പാട്ടി കരുണ താതാജി നായിഡു (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിയെ പൊലീസ് തിരയുകയാണ്.
advertisement
3/5
Woman found living with mother's corpse
യുവാവും 22 കാരിയായ പാവനിയും രണ്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പലതവണ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവാവ് ഒഴിഞ്ഞുമാറിയതാണ് യുവതിയെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്.
advertisement
4/5
crime news, crime news latest, Rape news, rape, Delhi man kills friend
തിങ്കളാഴ്ച താതാജിയും പാവനിയും പങ്ങിടിയിൽ വെച്ച് പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് സന്ധ്യയോടെ ഇരുവരും ബൈക്കിൽ ഗ്രാമത്തിലേക്ക് മടങ്ങി. ഇതിനിടെ പുറകിലിരുന്ന പാവനി ബാഗിൽ നിന്ന് കത്തിയെടുത്ത് ബൈക്ക് ഓടിക്കുകയായിരുന്ന താതാജിയെ പുറകിൽ കുത്തി.
advertisement
5/5
crime news, crime news latest, Rape news, rape,22-year-old man arrested
കുത്തേറ്റ് താതാജിയും ബൈക്കും താഴെ വീണു. ഇതോടെ പാവനി കഴുത്തിലും തലയിലും കുത്തി. രക്തംവാർന്ന് യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ യുവതി അവിടെ നിന്നു കടന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
advertisement
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി, കുട്ടിയെ മാറ്റാൻ തീരുമാനിച്ചു.

  • ഹൈക്കോടതി സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെയെന്ന് പറഞ്ഞ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

  • ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിൽ സ്കൂൾ, വിദ്യാർത്ഥിനിയെ മാറ്റാൻ രക്ഷിതാവ് തീരുമാനിച്ചു.

View All
advertisement