Droupadi Murmu| പ്രഥമ നിർദേശകനായി നരേന്ദ്ര മോദി; പിന്തുണച്ച് രാജ്നാഥ് സിംഗ്; ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി ജെ പി നേതാക്കള്‍, ബി ജെ പി മുഖ്യമന്ത്രിമാര്‍, എൻ ഡി എ സഖ്യകക്ഷി നേതാക്കള്‍, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു (Droupadi Murmu) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാമനിര്‍ദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പിന്തുണച്ചു. കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി ജെ പി നേതാക്കള്‍, ബി ജെ പി മുഖ്യമന്ത്രിമാര്‍, എൻ ഡി എ സഖ്യകക്ഷി നേതാക്കള്‍, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു.
advertisement
പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി, ഡോ. അംബേദ്കര്‍, ബിര്‍സ മുണ്ട എന്നിവരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് ദ്രൗപദി മുര്‍മു പത്രികാസമര്‍പ്പണത്തിനെത്തിയത്. ഇന്നലെ ഡല്‍ഹിയിലെത്തിയ ദ്രൗപദി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
അതേസമയം ദ്രൗപദി മുര്‍മുവിന് പ്രതിപക്ഷ നിരയിലെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും പിന്തുണ നല്‍കിയേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഎംഎം നാളെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ് ദ്രൗപദി മുര്‍മു.
advertisement
advertisement









