കുട്ടികളെ ചേർത്തുപിടിച്ചും ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ കേട്ടും രാഹുൽ ഗാന്ധി
വണ്ടൂർ വാണിയമ്പലം റേയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം ഉദ്ഘാടന ചടങ്ങിനിടെ ആണ് വയനാട് എം.പി. രാഹുൽ ഗാന്ധി രണ്ട് കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച് കൂടെയിരുത്തിയത്.
News18 Malayalam | February 23, 2021, 1:26 PM IST
1/ 9
കുട്ടികളാട് സംസാരിച്ചും സംശയങ്ങൾക്ക് മറുപടി നൽകിയും രാഹുൽ ഗാന്ധി. വണ്ടൂർ വാണിയമ്പലം റേയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോം ഉദ്ഘാടന ചടങ്ങിനിടെ ആണ് വയനാട് എം.പി. രാഹുൽ ഗാന്ധി രണ്ട് കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച് കൂടെയിരുത്തിയത്. വണ്ടൂർ ചെറുകോട് സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ലിയ ഷാനവാസിന്റെ കോവിഡ് കാല രചനയായ " ഓക്കേയ്ഡ്" എന്ന നോവൽ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു.
2/ 9
വണ്ടൂർ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ സെക്കന്റ് പ്ലാറ്റ്ഫോം ഉ ദ്ഘാടന ചടങ്ങിനെത്തിയ രാഹുൽ ഗാന്ധി വേദിയിലുടനീളം മുന്നാംക്ലാസുകാരി ഈഷയോടും നാലാം ക്ലാസുകാരി ഷംനയോടും കുശലം ചോദിക്കുന്ന തിരക്കിലായിരുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ഈഷ തന്റെ അമ്മയുടെ നാടായ വണ്ടൂരിൽ രാഹുൽ ഗാന്ധി എത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു. അവിചാരിതമായാണ് സദസിലിരുന്ന ഈഷയേ രാഹുൽ വേദിയിലേക്ക് ക്ഷണിച്ചത്. ഭാവിയിൽ പോലീസാകണെമെന്ന ഈഷയുടെ ആഗ്രഹം പരാമർശിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
3/ 9
"എനിക്ക് രണ്ട് പുതിയ കൂട്ടുകാരെ കിട്ടി. അവരോട് ഞാൻ ചോദിച്ചു വലുതാകുമ്പോൾ ആരാകണം എന്ന്. ഒരാൾക്ക് പൊലീസും മറ്റൊരാൾക്ക് ഡോക്ടർ ആകാനും ആഗ്രഹം. പോലീസ് ആകുമ്പോൾ വടി ഉണ്ടാകുമല്ലോ എന്ന് ചോദിച്ചപ്പോൾ ആരെയും തല്ലില്ല എന്നും ആളുകളെ സംരക്ഷിക്കാനാണ് ആഗ്രഹമെന്നും അവൾ പറഞ്ഞു." രാഹുൽ വേദിയിൽ പറഞ്ഞു.
4/ 9
പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കും എന്ന് ആണ് രണ്ടാമത്തെ കുട്ടിയുടെ വാക്കുകൾ" വലുതാകുമ്പോൾ ഇതേ പ്ലാറ്റ്ഫോമിലൂടെ ഇരുവരും അവരുടെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യട്ടെ എന്നും വലിയ സ്വപ്നങ്ങളും സേവനസന്നദ്ധതയും സ്നേഹവും പരസ്പര ബഹുമാനവും ഉള്ളവരാണ് ഈ നാട്ടുകാർ എന്നതിൽ അഭിമാനമുണ്ടെന്നും രാഹുൽ പറഞ്ഞു.
5/ 9
രാഹുൽ ഗാന്ധിയെ കാണാൻ വേണ്ടി മാത്രം തമിഴ്നാട്ടിൽനിന്ന് വന്ന ഈഷക്കും പറയാൻ സന്തോഷം ഏറെ. തമിഴ്നാട്ടിൽ താമസമാക്കിയ വിനോദിന്റെയും നടുവത്ത് സ്വദേശിനി രേഷ്മയുടെയും മകളാണ് ഈഷ.
6/ 9
ഡിഗ്രി വിദ്യാർത്ഥിനിയായ ലിയാ ഷാനവാസ് തന്റെ കോവിസ് കാല രചനയായ " ഓക്കേയ്ഡ്" നോവൽ അമേരിക്കൻ പ്രസിദ്ധീകരണമായ ' ദി സണിന് ' അയച്ചുകൊടുക്കുകയും തുടർന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതിഫലമായി ഒരു ലക്ഷം രൂപ ലഭിച്ചത് മുമ്പ് വലിയ വാർത്തയായിരുന്നു. ഈ നോവലാണ് രാഹുൽ ഗാന്ധി ചെറുകോട് പോരൂർ വനിതാ വായ്പ സഹകരണ സംഘം സിൽവർ ജൂബിലി ആഘോഷ ചടങ്ങിനിടെ പ്രകാശനം ചെയ്തത്. തുടർന്ന് ലിയയുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
7/ 9
അതിനു ശേഷം നിലമ്പൂരിൽ ആദിവാസി ഗോത്ര വിഭാഗക്കാരുടെ അവകാശ സംഗമം പരിപാടിയിലും രാഹുൽ പങ്കെടുത്തു. കേരള സർകാർ ബഫർ സോൺ പ്രശ്നത്തിൽ നിലപാട് മാറ്റണം എന്നും മറ്റ് വിഭാഗങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഈ മേഖലയിൽ നിന്ന് ഉള്ളവർക്ക് നിഷേധിക്കാൻ അനുവദിക്കില്ല എന്നും രാഹുൽ പറഞ്ഞു.
8/ 9
"വനാവകാശ നിയമം പൂർണമായും നടപ്പാക്കും. ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങൾ അവൾ ആദിവാസികൾ താമസിക്കുന്ന ഇടങ്ങളിലേക്ക് എത്തുന്നതിൽ ക്രമീകരിക്കും. ഞാൻ നിങ്ങളുടെ പടയാളിയാണ്. നിങ്ങൾക്കു വേണ്ടി പൊരുതും. "
9/ 9
നിലമ്പൂർ മേഖലയിലെ വിവിധ ഊരുകളിൽ നിന്നായി 500 ലധികം ആദിവാസി ഗോത്ര വിഭാഗക്കാർ ആണ് സംഗമത്തിൽ പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസം നേടിയ വിനോദും ശ്യംജിതും മുതൽ കോളനിയിലെ സാധാരണ വീട്ടമ്മമാർ വരെ അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും വേദിയിൽ പങ്ക് വെച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, വനാവകാശ നിയമം നടപ്പാക്കുന്നതിലെ പ്രതിസന്ധി, ബഫർ സോൺ വിജ്ഞാപനം ഉണ്ടാക്കിയ ആശങ്ക, വന്യജീവി ശല്യം,ആരോഗ്യ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി പ്രളയ പുനരധിവാസ പ്രശ്നങ്ങൾ വരെ രാഹുലിന് മുൻപിൽ അവർ പങ്കുവെച്ചു.