advertisement

കാമുകിപോയ ദേഷ്യത്തിന് വന്ദേ ഭാരതിന് കല്ലെറിഞ്ഞ് 19കാരൻ സിസിടിവിയിൽ കുടുങ്ങി

Last Updated:

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു

Rapid Read
സുജിത് സുരേഷ്
സുജിത് സുരേഷ്
കൊച്ചി: പ്രണയനൈരാശ്യം മൂലം വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 19കാരൻ പിടിയിലായി. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷ് ആണ് പിടിയിലായത്. വന്ദേ ഭാരതത്തിന്റെ പുറത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആലുവ റയിൽവേ പോലീസ് പ്രതിയെ പിടികൂടിയത്.
ഈ മാസം 7ന് രാവിലെ 7.15ഓടെ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കാമുകിയുടെ വീടിനടുത്ത് സ്ഥിരമായി എത്താറുണ്ടായിരുന്ന യുവാവ് പ്രണയനൈരാശ്യം കാരണമാണ് കല്ലെറിഞ്ഞതെന്ന് പോലീസിനോട് സമ്മതിച്ചു.
തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വന്ദേ ഭാരത് ട്രെയിനിന് ചുറ്റും ആറ് സിസിടിവി കാമറകൾ ഉണ്ടെന്നും ദൃശ്യങ്ങൾ മുഴുവൻ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയിൽവെ പോലീസ് അറിയിച്ചു
advertisement
Summary: The Aluva Railway Police arrested 19-year-old Sujith Suresh from Angamaly for pelting stones at the Vande Bharat Express. The youth confessed to the police that he committed the act out of frustration and anger following a romantic rejection (breakup). The incident occurred near his girlfriend's house.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിപോയ ദേഷ്യത്തിന് വന്ദേ ഭാരതിന് കല്ലെറിഞ്ഞ് 19കാരൻ സിസിടിവിയിൽ കുടുങ്ങി
Next Article
advertisement
തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലുമിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലുമിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
  • തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

  • കാർ യാത്രക്കാരായ അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു, രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ

View All
advertisement